തൃശൂര്‍: കവിത മോഷ്ടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച് വിവാദത്തിലായ സിപിഎം സഹയാത്രികയും കേരള വര്‍മ്മ കോളേജ് അധ്യാപികയുമായ ദീപാ നിഷാന്തിനോട് കൊച്ചിന് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടി. കോപ്പിയടി വിവാദം കോളജിന് മാനക്കേടുണ്ടാക്കിയെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണം തേടിയിരിക്കുന്നത്. കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് കേരളവര്‍മ കോളജ്.
യുവ കവി എസ്.കലേഷ് 2011ല്‍ പ്രസിദ്ധീകരിച്ച കവിത അല്ലറചില്ലറ വ്യത്യാസങ്ങള്‍ വരുത്തി ദീപ സ്വന്തം പേരില്‍ പുന:പ്രസിദ്ധീകരിച്ചതാണ് വിവാദമായത്. കഴിഞ്ഞദിവസം കലേഷ് തന്നെയാണ് തെളിവുകള്‍ നിരത്തി ഇക്കാര്യം വ്യക്തമാക്കിയത്. തുടര്‍ന്ന് കലോഷിനോട് ദീപ നിഷാന്ത് മാപ്പ് പറയുകയും ചെയ്തു. 2011 മാര്‍ച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ / നീ എന്ന കവിത കലേഷ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്. അന്നത് മികച്ച പ്രതികരണം ഉണ്ടാക്കിയിരുന്നു. പിന്നീടത് മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. പിന്നീട് സി. എസ്. വെങ്കിടേശ്വരന് കവിത ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് ഇന്ത്യന്‍ ലിറ്ററേച്ചറില്‍ പ്രസിദ്ധീകരിച്ചു. 2015-ല്‍ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തില്‍ ആ കവിത ഉള്‍പ്പെട്ടു.
അതേ കവിത അങ്ങനെയിരിക്കെ എന്ന പേരില്‍ ദീപനിശാന്ത് ഇടത് അധ്യാപക യൂണിയനായ എ.കെ.പി. സി.ടി.എ യുടെ മാഗസിനില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ദീപയുടെ ചിത്രം സഹിതമാണ് മാഗസിനില്‍ കവിത പ്രസിദ്ധീകരിച്ചിട്ടുള്ളത്. മിക്ക വരികളും അതേപടിയും, ചിലയിടത്ത് വെട്ടിമുറിച്ച് വികലമാക്കിയുമാണ് ദീപയുടെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ദീപയുടെ പേരില്‍ കവിത പ്രസിദ്ധീകരിച്ചതിന്റെ പകര്‍പ്പ് ചില സുഹൃത്തുക്കള്‍ അയച്ചു നല്‍കിതോടെയാണ് ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതെന്ന് കലേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: