പുനശ്ച ജന്മാന്തര കര്മയോഗാത്
സ ഏവ ജീവഃ സ്വപതി പ്രബുദ്ധഃ
പുരത്രയേ ക്രീഡതി യശ്ച ജീവഃ
തതസ്തു ജാതം സകലം വിചിത്രം
ആധാരമാനന്ദമഖണ്ഡബോധം
യസ്മിംല്ലയം യാതി പുരത്രയം ച
സുഷുപ്തി അവസ്ഥയിലുള്ള ഒരു ജീവന് മുന്‍ ജന്മ കര്‍മങ്ങളാല്‍ വീïും സ്വപ്നാവസ്ഥയിലേക്കോ ജാഗ്രദവസ്ഥയിലേക്കോ തിരിച്ചു വരുന്നു.
അവസ്ഥാ ത്രയങ്ങളാകുന്ന മൂന്ന് പുരങ്ങളില്‍ മാറി മാറി കളിക്കുന്നത് ആരാണോ, ആരില്‍നിന്നാണോ ഈ വൈവിദ്ധ്യങ്ങളെല്ലാം ഉïായത് അദ്ദേഹം തന്നെയാണ് ഏകവും വിഭജിക്കാത്തതും ആനന്ദബോധവുമായ ആധാരം. ഈ മൂന്ന് പു
രങ്ങളും വിലയം പ്രാപിക്കുന്നതും അദ്ദേഹത്തില്‍ തന്നെ.
ഉറക്കത്തിനു ശേഷം സ്വപ്നാവസ്ഥയിലേക്കോ ജാഗ്രദാവസ്ഥയിലേക്കോ തിരിച്ച് പോകുന്നത് എന്തുകൊïാണ് എന്നതിനെ വിശദീകരിക്കുകയാണിവിടെ. ഉറക്കത്തിലെ ആനന്ദം അനുഭവിച്ചു കഴിഞ്ഞാലും തന്റെ വ്യക്തിത്വം ഇല്ലാതാകുന്നില്ല. ഉറങ്ങുന്നവനെ ഉണര്‍ത്തുന്നത് എന്താണ് എന്ന ചോദ്യത്തിന് ഉത്തരം കïെത്തണം. കഴിഞ്ഞ കാലങ്ങളില്‍ ജീവന് കൊïു നടന്ന ചിന്തകളും കര്‍മങ്ങളും അതേ തുടര്‍ന്നുïായ വാസനകളും കാരണമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് അറിവുള്ളവര്‍ പറയുന്നത്.
നാളെ എന്തെങ്കിലും ചെയ്യണമെന്ന് വിചാരിച്ച് ഉറങ്ങാന്‍ കിടക്കുന്നയാളുടെ സുഖനിദ്രയ്ക്ക് ഇതു കാരണം ഭംഗം വരുന്നു. ചിലപ്പോള്‍ ഇടയ്ക്കിടെ ഉണരുന്നതിനോ ഉറക്കത്തിന്റെ പൂര്‍ണസുഖം കിട്ടും മുമ്പേ ഉണരുന്നതിനോ ഇടയാക്കും.
ഉണര്‍ന്നിരിക്കുമ്പോള്‍ ഉïാകുന്ന അനുഭവങ്ങളുടെ തീക്ഷ്ണതയോ സ്വാധീനമോ കാരണം നല്ല ഉറക്കം വരുംമുമ്പോ ഉറക്കത്തിനിടയ്ക്കോ സ്വപ്നം കാണാന്‍ ഇടയാക്കുന്നു.
ഉണര്‍ന്നിരിക്കുന്നവനായും സ്വപ്നം കാണുന്നവനായും സുഖമായി ഉറങ്ങുന്നവനായുമിരിക്കുന്നത് ഒരേ വ്യക്തിത്വമായ ജീവന് തന്നെയാണ്. അത് ഒന്നായതു കൊï് തന്നെ മൂന്ന് അവസ്ഥകളിലെയും അനുഭവങ്ങളെ അനുഭവിക്കുന്നു.
ജീവന് സ്വപ്നത്തിന് തുല്യമായ ജാഗ്രദ് അവസ്ഥയിലേക്ക് തിരിച്ച് പ്രവേശിക്കുന്നു എന്ന് ഇവിടെ പ്രത്യേകം എടുത്തു പറയുന്നു. നാം ഉണര്‍ന്നിരിക്കുമ്പോള്‍ അനുഭവിക്കുന്നതെല്ലാം വാസ്തവത്തില്‍ സ്വപ്നം കാണുന്നതുപോലെയാണ്. സത്യത്തെ തെറ്റിദ്ധരിക്കലാണ് സ്വപ്നത്തിലും ജാഗ്രത്തിലും നടക്കുന്നത്
ഇങ്ങനെ അവസ്ഥാ ത്രയങ്ങളാകുന്ന മൂന്ന് പുരങ്ങളില്‍ കളിച്ച് മതിമറക്കുകയാണ് ജീവന്. എല്ലാ നാനാത്വവും ഉïായതായ ആ അഖണ്ഡ ബോധമാണ് സര്‍വതിനും ആധാരം. ഈ മൂന്ന് പു
രങ്ങളും അവസാനം വിലയം പ്രാപിക്കുന്നതും ഏകമായ ഈ ആധാരത്തില്‍ തന്നെയെന്ന് ഇവിടെ ഉറപ്പിക്കുന്നു.
സ്വാമി അഭയാനന്ദ
ചിന്മയ മിഷന്, തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: