തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ക്കെതിരെ നിയമസഭയില്‍ പച്ചക്കള്ളവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. രാജു എബ്രഹാമിന്റെ ചോദ്യത്തിനാണ് കടകംപള്ളി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചത്. പ്രസംഗത്തിന്റെ ദൃശ്യങ്ങളില്‍ കൃത്രിമം കാട്ടിയാണ് മന്ത്രി പച്ചക്കള്ളം അവതരിപ്പിച്ചത്.
പത്ത് വര്‍ഷം മുന്‍പ് ശശികല ടീച്ചര്‍ തിരുപ്പതി തിരുമല ദേവസ്ഥാനത്തെ കുറിച്ചും, തിരുപ്പതി ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ ലഘുലേഖകള്‍ വിതരണം ചെയ്തതിനെക്കുറിച്ചും നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങളില്‍ കൃത്രിമം കാണിച്ച് ടീച്ചര്‍ ദേവസ്വം ബോര്‍ഡിനെതിരെയും ക്രിസ്ത്യാനികള്‍ക്കെതിരെയും പറഞ്ഞുവെന്നാണ് മന്ത്രി സഭയില്‍ പറഞ്ഞത്.
തിരുപ്പതി തിരുമല ദേവസ്ഥാനത്ത് ജീവനക്കാരിയായിരുന്ന ക്രിസ്ത്യന്‍ വനിത ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ മതപ്രചരണ ലഘുലേഖ വിതരണം ചെയ്തതിനെക്കുറിച്ചായിരുന്നു ശശികല ടീച്ചര്‍ അന്ന് പ്രസംഗിച്ചത്. ആ പ്രസംഗത്തില്‍ നിന്ന് തിരുപ്പതി തിരുമല ദേവസ്ഥാനത്തിന്റെ പേര് പറയുന്ന ഭാഗങ്ങള്‍ വെട്ടിക്കളഞ്ഞ ശേഷം കടകംപള്ളി, ശശികല ടീച്ചര്‍ ക്രിസ്ത്യന്‍ സമുദായത്തിനെതിരെയും, തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെയും പ്രസംഗിച്ചുവെന്ന വാദവുമായി നിയമസഭയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: