കൊല്ലം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പാര്‍ട്ടിയുടെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ച് സംസ്ഥാനനേതാക്കളടക്കം കോണ്‍ഗ്രസ്സ് വിടുന്നു. സംസ്ഥാനത്തുടനീളം ക്ഷേത്രവിശ്വാസികളായ കോണ്‍ ഗ്രസ്സ് പ്രവര്‍ത്തകരില്‍ അമര്‍ഷം പുകയുന്നു എന്നാണ് പാര്‍ട്ടിബന്ധം ഉപേക്ഷിച്ച് പുറത്തെത്തിയവര്‍ നല്കുന്ന സൂചന. ഇന്നലെ കെപിസിസി വിചാര്‍വിഭാഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രാക്കുളം പി.ജെ. ജയപ്രകാശ് കൊല്ലത്ത് പത്രസമ്മേളനം നടത്തിയാണ് കോണ്‍ ്രഗസ്സ് ബന്ധം ഉപേക്ഷിക്കുന്നകാര്യം പ്രഖ്യാപിച്ചത്.
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ഭക്തര്‍ക്കൊപ്പം നിന്ന ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ജയപ്രകാശ് പറഞ്ഞു. കെപിസിസി പ്രസിഡന്റായിരുന്ന കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ജ്യേഷ്ഠസഹോദരനായ പ്രാക്കുളം പരമേശ്വരന്‍പിള്ളയുടെ ചെറുമകനാണ് ജയപ്രകാശ.് നേരത്തെ തൃക്കരുവ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. ഓള് ഇന്ത്യ പ്രവാസി വെല്‍ഫെയര്‍ കോണ്‍ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്, ശ്രീവിദ്യാധിരാജാ ധര്‍മ പ്രചാരമഹാസഭ പ്രസിഡന്റ് എന്നീ ചുമതലകള്‍ അദ്ദേഹം വഹിക്കുന്നു.
വിശ്വാസിസമൂഹത്തെ മുന്നില്‍നിന്നു നയിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ല. വഞ്ചനാപരമായ നിലപാടാണ് സംസ്ഥാനനേതൃത്വവും കേന്ദ്രനേതൃത്വവും സ്വീകരിച്ചത്. യുവതീപ്രവേശനത്തിന് അനുകൂലമായ രാഹുല്‍ ഗാന്ധിയുടെ പരസ്യപ്രസ്താവന സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന അയ്യപ്പഭക്തരോടും വിശ്വാസികളായ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരോടുമുള്ള അവഹേളനമാണെന്നും രാഹുല്‍ ഗാന്ധിയുടേയും പിണറായി വിജയന്റേയും നിലപാടുകള്‍ക്കു തമ്മില്‍ വ്യത്യാസമില്ലെന്നാണ് വിശ്വാസികളായ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: