അബുദാബി: വിക്കറ്റ് വേട്ടയില്‍ പുതു ചരിത്രം കുറിച്ച് പാകിസ്ഥാന് ലെഗ് സ്പിന്നര്‍ യാസിര്‍ ഷാ. ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം ഇരുന്നൂറ് വിക്കറ്റ് എന്ന നേട്ടമാണ് ഈ മുപ്പത്തിരണ്ടുകാരന് സ്വന്തമാക്കിയത്. ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ക്ലാരീ ഗ്രിമ്മറ്റിന്റെ 82 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് പഴങ്കഥയായത്.
ഗ്രിമ്മറ്റിന് ഇരുന്നുറു തികയ്ക്കാന്‍ 36 മത്സരങ്ങള്‍ വേണ്ടിവന്നപ്പോള്‍ യാസിര്‍ 33 മത്സരങ്ങളില്‍ നാഴികകല്ല് പിന്നിട്ടു. ന്യൂസിലാന്‍ഡിനെതിരെ മൂന്നാം ടെസ്റ്റിന്റെ നാലാം ദിനം വില്ല്യം സോമര്വില്ലിന്റെ വിക്കറ്റ് വീഴത്തിയാണ് റെക്കോഡിട്ടത്. രണ്ടുവര്‍ഷം മുമ്പ് ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന് നേട്ടത്തിനരുകില്‍ എത്തിയെങ്കിലും ഒരു മത്സരത്തിന്റെ വ്യത്യാസത്തില്‍ റെക്കോര്‍ഡ് നഷ്ടപ്പെടുകയായിരുന്നു.
നേരത്തെ അനില്‍ കുബ്ലെക്കുശേഷം ഒരു മത്സരത്തില്‍ പത്തു വിക്കറ്റ് എന്ന അപൂര്‍വനേട്ടവും യാസിര്‍ സ്വന്തമാക്കിയിരുന്നു. ദുബായില്‍ ന്യൂസീലാന്‍ഡിനെതിരെ നടന്ന രണ്ടാം ടെസ്റ്റിലാണ് ഈനേട്ടം കൈവരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: