കണ്ണൂര്‍: കൂത്തുപറമ്പ് പറമ്പായിയില്‍ നിഷാദിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിന് വേണ്ടി എന്‍ഐഎയുടെ നേതൃത്വത്തില്‍ പൊലീസ് തെരച്ചില്‍ നടത്തി. മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് പറമ്പായി അംഗന്‍വാടിക്ക് സമീപമാണ് തെരച്ചില്‍ നടത്തിയത്. നിഷാദിനെ കൊലപ്പെടുത്തിയാതാണെന്ന് പ്രതിയായ പറമ്പായി സലീമിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പരിശോധന.
ഇന്നലെ രാവിലെ പത്തര മണിയോടെയാണ് സലീമിനെ പറമ്പായിലെത്തിച്ച് പോലീസ് തെരച്ചില്‍ നടത്തിയത്. പറമ്പായി അംഗന്‍വാടിക്ക് മുന്‍പിലുള്ള റോഡില്‍ ജെസിബി ഉപയോഗിച്ച് കുഴിച്ചായിരുന്നു പരിശോധന. മുപ്പത് മീറ്ററോളം ദൂരത്തില്‍ ആഴത്തില്‍ കുഴിയെടുത്തെങ്കിലും ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. പോലീസിന്റെ ചോദ്യം ചെയ്യലില്‍ സലീം സ്ഥലം കാണിച്ച് കൊടുത്തതിനെ തുടര്‍ന്നായിരുന്നു പരിശോധന.
2012 ഒക്ടോബര്‍ 21 ന് രാത്രിയാണ് ബസ്സ് ഡ്രൈവറായിരുന്ന നിഷാദിനെ കാണാതാവുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധങ്ങളെ തുടര്‍ന്ന് െ്രെകബ്രാഞ്ചിന് കൈമാറി. ബംഗളൂരു ബോംബ് സ്ഫോടനക്കേസിലെ പ്രതിയായ സീലിമിനെ കര്‍ണാടക പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് നിഷാദിന്റെത് കൊലപാതകമാണെന്ന വെളിപ്പെടുത്തലുണ്ടായത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സലീമിനെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. െ്രെകംബ്രാഞ്ച് ഡിവൈഎസ്പി യു.പ്രേമന്, സിഐ സനല്‍കുമാര്‍, കൂത്തുപറമ്പ് സിഐ ബ.രാജേന്ദ്രന്, പിണറായി എസ്ഐ എ.വി.ദിനേശ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: