തൃശൂര്‍/തിരുവനന്തപുരം: സംസ്ഥാനത്ത് നടന്നു വരുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ സംസ്കാരിക നായകര്‍ രംഗത്ത്. ശബരിമലയിലെ നിയന്ത്രണങ്ങള്‍ മൂലം സംസ്ഥാനത്ത് ഇന്ന് നിലവിലുള്ള പ്രത്യേക സ്ഥിതി വിശേഷത്തിലും അയ്യപ്പ ഭക്തര്‍ക്കെതിരെ വ്യാപകമായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും സാംസ്കാരിക നായകര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ശബരിമലയില്‍ നിന്ന് അറസ്റ്റ് ചെയ്ത് തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ എത്രയും വേഗം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു.
എം.ജി.എസ്. നാരായണന്, ഡോ. കെ.എസ് രാധാകൃഷ്ണന്, പി. പരമേശ്വരന്, സുരേഷ്ഗോപി എംപി, എസ്. രമേശന് നായര്‍, മാടമ്പ് കുഞ്ഞുകുട്ടന്, ഷാജി കൈലാസ്, ശത്രുഘ്നന്‍, വി.ആര്. സുധീഷ്, യു.കെ. കുമാരന്, തായാട്ട് ബാലന്, ആര്.കെ. ദാമോദരന്‍, ശ്രീകുമാരി രാമചന്ദ്രന്, സജി നാരായണന്,കൊച്ചുപ്രേമന്, സോനാ നായര്‍, രാജസേനന്, തുളസീദാസ്, പി.ആര്. നാഥന്, ഉള്ളൂര്‍ എം. പരമേശ്വരന്, വിജി തമ്പി, പി.ഐ. ശങ്കരനാരായണന്, കെ.വി. തോമസ് തുടങ്ങി എഴുപതോളം പേര് ചേര്‍ന്ന് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലേക്കും മനുഷ്യാവകാശ ലംഘനങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്.
ഇരുമുടിക്കെട്ടുമായി വരുന്നവരെ പോലീസ് തടയുക, അവരെ അറസ്റ്റ് ചെയ്യുക നാസ്തികര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും കനത്ത സുരക്ഷയൊരുക്കി ആചാര ലംഘനത്തിന് സഹായിക്കുക തുടങ്ങിയ നടപടികള്‍ ഭക്തരില്‍ ആശങ്ക ഉണര്‍ത്തുന്നതായി പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: