ന്യൂദല്‍ഹി: കൊച്ചി മെട്രോ പദ്ധതിയുമായി ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന്(ഡിഎംആര്‍സി) സഹകരിക്കുമെന്ന് കേന്ദ്ര നഗര വികസന മന്ത്രി കമല്‍നാഥ്. പദ്ധതി നടത്തിപ്പു പഠിക്കാന്‍ ചീഫ് സെക്രട്ടറിമാരടങ്ങിയ സമിതി രൂപീകരിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മന്ത്രി കമല്‍നാഥുമായും ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതുമായും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കേരളത്തിന്റെ സമ്മര്‍ദ്ദം കാരണമാണ് ഈ തീരുമാനമെന്നും കമല്‍നാഥ് പറഞ്ഞു. ഏതു രീതിയിലാണ് ഡിഎംആര്‍സി പദ്ധതിയെ സഹായിക്കുകയെന്ന് വ്യക്തമല്ല.പദ്ധതിയുടെ നിര്‍മാണചുമതല ഡിഎംആര്‍സി ഏറ്റെടുക്കണമെന്നതായിരുന്നു കേരളത്തിന്റെ ആവശ്യം.
കൊച്ചി മെട്രോ സംബന്ധിച്ച് ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതുമായി നടത്തിയ കൂടിക്കാഴ്ച ഫലപ്രദമായിരുന്നു എന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഏതു രീതിയിലാണ് ഡിഎംആര്‍സി പദ്ധതിയെ സഹായിക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി വ്യക്തമായ ഉത്തരം നല്‍കിയില്ല. സാങ്കേതിക സഹകരണം മാത്രമാണോ, അതോ ഉദ്യോഗസ്ഥരെയും ഉപകരണങ്ങളും വിട്ടുനല്‍കുമോ തുടങ്ങിയ കാര്യങ്ങളിലും വ്യക്തതയില്ല.
ഡിഎംആര്‍സിയെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ കൊച്ചി മെട്രോ നടപ്പാക്കുകയില്ലെന്ന് ഉമ്മന്‍ ചാണ്ടി ഷീലാ ദീക്ഷിതിന് ഉറപ്പു നല്കി. പുതിയ പദ്ധതികള്‍ ഏറ്റെടുക്കില്ലെന്ന ഡിഎംആര്‍സി ബോര്‍ഡ് തീരുമാനം കൊച്ചി മെട്രോയെ ബാധിക്കില്ല. കൊച്ചി മെട്രോ പുതിയ പദ്ധതിയല്ലെന്നും അത്തരത്തില്‍ കണക്കാക്കരുതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 2004 മുതല്‍ ഡിഎംആര്‍സി കൊച്ചി മെട്രോ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ആണ് നിര്‍മാണചുമതല ഏറ്റെടുക്കാന്‍ ആവശ്യപ്പെടുന്നതെന്നു ചര്‍ച്ചയില്‍ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. കൊച്ചി മെട്രോയ്ക്ക് പുറമെ തിരുവനന്തപുരം, കോഴിക്കോട് മോണോ റെയില്‍ പദ്ധതിയുമായും ഡി.എം.ആര്.സി സഹകരിക്കും.
ദല്‍ഹി മെട്രോ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കാത്ത തരത്തില്‍ കൊച്ചി മെട്രോ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ ഡിഎംആര്‍സി തയ്യാറാണെന്നും ഇതിനായി കേന്ദ്ര നഗരവികസന സെക്രട്ടറി സുധീര്‍ കൃഷ്ണയുടെ അധ്യക്ഷതയില്‍ കേരളം, ദല്‍ഹി ചീഫ് സെക്രട്ടറിമാര്‍ ഉള്‍പ്പെട്ട സമിതി രൂപവത്ക്കരിക്കുമെന്നും കമല്‍നാഥ്. സഹകരണം ഏതുതരത്തില്‍ എന്നതുചര്ച്ചചെയ്യും.ഡിഎംആര്‍സി ചെയര്മാന് കൂടിയായ സുധീര്‍ കൃഷ്ണ കൊച്ചി മെട്രോ ഡിഎംആര്‍സി ഏറ്റെടുക്കുന്നതിനെ എതിര്‍ക്കുന്നയാളാണ്.
ചര്‍ച്ചയില്‍ ഉമ്മന്‍ ചാണ്ടിക്കു പുറമെ മന്ത്രി ആര്യാടന് മുഹമ്മദ്, ഷീലാ ദീക്ഷിത്, കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.വി തോമസ്, ഇരു സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍, ഡി.എം.ആര്.സി ചെയര്മാന്, മാനേജിംഗ് ഡയറക്ടര്‍ എന്നിവരും പങ്കെടുത്തു
കൊച്ചി മെട്രോ പദ്ധതി ആരുനടത്തിയാലും അത് ശ്രീധരന്റെ നേതൃത്വത്തില്‍ മാത്രമാകുമെന്ന്ആര്യാടന് മുഹമ്മദ് വ്യക്തമാക്കി.
>> സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: