പയ്യാവൂര്‍: വാതില്‍മട കോളനിയില്‍ ഒരുകോടി രൂപ ചെലവില്‍ നടപ്പിലാക്കാനുദ്ദേശിച്ച ഹാംലെറ്റ് പദ്ധതി പാതിവഴിയില്‍ കുടുങ്ങി. പയ്യാവൂര്‍ പഞ്ചായത്തിലെ വാതില്‍മട കോളനിയിലെ നൂറേക്കര്‍ വരുന്ന സ്ഥലത്ത് മാതൃകാ കോളനി നിര്‍മ്മിക്കാനായിരുന്നു പദ്ധതി. എഫ്ഐടി എന്ന ഏജന്‍സിക്കായിരുന്നു നിര്‍മ്മാണ ചുമതല. ഇവര്‍ പ്രദേശിക കരാറുകാരെ പ്രവര്‍ത്തി ഏല്‍പ്പിക്കുകയായിരുന്നു. പ്രാദേശിക കരാറുകാര്‍ ഉഴപ്പിയതാണ് പദ്ധതി പാതിവഴിയിലാകാന്‍ കാരണമായത്. സാംസ്കാരിക നിലയം വികസനം റോഡ് വികസനം, ശ്മശാന നിര്‍മ്മാണം, വീടുകളുടെ അറ്റകുറ്റപ്പണി, കക്കൂസ്നിര്മ്മാണം, സ്റ്റേഡിയം നിര്‍മ്മാണം തുടങ്ങി അടിസ്ഥാന വികസന പദ്ധതിയാണ് അധികൃതരുടെ അനാസ്ഥമൂലം പാതിവഴിയിലായത്.
ഒരുകോടി രൂപയില്‍ 25ലക്ഷത്തോളം രൂപ ആദ്യഗഡുവായി എഫ്ഐടിക്ക് ലഭിച്ചിരുന്നു. പ്രാദേശിക കരാറുകാര്‍ അശാസ്ത്രീയ പ്രവര്‍ത്തി നടത്തിയത് കോളനി നിവാസികള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് അധികൃതര്‍ കലക്ടര്‍ ഉള്‍പ്പെടെയുള്ള മേലധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഹാംലെറ്റ് പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: