കണ്ണൂര്‍/തളിപ്പറമ്പ്: പറശ്ശിനിക്കടവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാവും പിതാവും ഉള്‍പ്പെടെ 8 പേര് കൂടി അറസ്റ്റില്‍. അഞ്ച് പേരെ കേസില്‍ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. തളിപ്പറമ്പ്, വളപട്ടണം പൊലീസ് സ്റ്റേഷനുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 15 കേസുകളിലായി 19 പ്രതികളാണുള്ളത്.
ഡിവൈഎഫ്ഐ തളിയില്‍ യൂണിറ്റ് സെക്രട്ടറിയും ആന്തൂര്‍ നഗരസഭയുടെ വാഹനത്തിന്റെ മുന്‍ ഡ്രൈവറുമായ നിഖില്‍ മോഹനന്, ആന്തൂര്‍ സ്വദേശി എം.മൃദുല്‍, വടക്കാഞ്ചേരി സ്വദേശി വൈശാഖ്, മാട്ടൂല്‍ സ്വദേശി ജിതിന്, തളിയില്‍ സ്വദേശികളായ സജിന്‍, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി.
19 പ്രതികളാണ് കേസിലുഉള്ളത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വീടുകളിലും ലോഡ്ജിലും എത്തിച്ചായിരുന്നു പീഡനം. മൃതുല്‍ അഞ്ജനയെന്ന പേരില്‍ വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടെടുത്താണ് പെണ്‍കുട്ടിയെ ചതിയില്‍ വീഴ്ത്തിയത്. പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ കാണിച്ച് സഹോദരനില്‍നിന്ന് പണം തട്ടാന്‍ പ്രതികള്‍ ശ്രമിച്ചതോടെയാണ് പീഡനവിവരം പുറത്ത് വന്നത്. വരും ദിവസങ്ങളിലും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. സ്വന്തം പിതാവാണ് ആദ്യമായി പീഡിപ്പിച്ചതെന്നും തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവര്‍ പീഡനത്തിന് ഇരയാക്കിയെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. തളിപ്പറമ്പ്, വളപട്ടണം പോലീസാണ് പ്രതികളെ പിടികൂടിയത്.
സംഭവത്തില്‍ മാട്ടൂല്‍ സ്വദേശി കെ.വി.സന്ദീപ്, ചൊറുക്കള സ്വദേശി സി.പി.ഷംസുദ്ദിന്, പരിപ്പായി സ്വദേശി വി.സി.ഷബീര്‍, നടുവില്‍ സ്വദേശി കെ.വി.അയൂബ്, അരിമ്പ്ര സ്വദേശി കെ.പവിത്രന് എന്നിവരെയാണ് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തത്.
ലൈംഗിക പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങളെടുത്ത പ്രതികള്‍ ഇത് കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ലോഡ്ജിലെത്തിച്ച് കൂട്ട ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ സഹോദരനെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്തു. സഹോദരന് വീട്ടില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
പറശ്ശിനിക്കടവിലെ ലോഡ്ജ് മാനേജര്‍ പവിത്രന്, മാട്ടൂല്‍ സ്വദേശി സന്ദീപ്, ശ്രീകണ്ഠാപുരത്തെ ഷബീര്‍, ചൊറുക്കളയിലെ ഷംസുദ്ദീന്, നടുവിലിലെ അയൂബ് എന്നിവരെയായിരുന്നു കേസില്‍ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ നവംബര്‍ 13 നും 19 നും പറശ്ശിനിക്കടവിലെ ലോഡ്ജില്‍ വെച്ച് പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ചുവെന്നതടക്കം 16 കേസുകളാണ് ഇവരുമായി ബന്ധപ്പെട്ട് പോലീസ് എടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പ്രതികള്‍ക്ക് കാഴ്ച്ചവെച്ച സ്ത്രീയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്. കേസില്‍ 19 പ്രതികളുള്ളതായി പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച വൈകുന്നേരം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കിയ പെണ്‍കുട്ടിയെ പിന്നീട് തളിപ്പറമ്പ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയിരുന്നു. പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോള്‍ ലഭിച്ച വിവരങ്ങളനുസരിച്ച് പിതാവിനെയും മറ്റ് പ്രതികളേയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് മൊഴിയില്‍ ലഭിച്ചതെന്ന് അന്വേഷണസംഘം പറഞ്ഞു. കൂടുതല്‍ പേര് കേസില്‍ ഉള്‍പ്പെടുമെന്നാണ് പോലീസ് നല്കുന്ന വിവരം.
ഏകദേശം ഇരുപതിലേറെ പേര് തന്നെ വിവിധയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. പറശ്ശിനിക്കടവ് ലോഡ്ജിലെ കൂട്ടബലാത്സംഗത്തിന് പുറമേ മറ്റിടങ്ങളില്‍വെച്ച് സ്വന്തം പിതാവുള്‍പ്പെടെ പല ഘട്ടങ്ങളിലായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: