കണ്ണൂര്‍: സിപിഎം ലൈംഗീക പീഡനം നടത്തുന്നവരുടെ പാര്‍ട്ടിയായി അധ:പതിച്ചെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുപോയി നഗ്നഫോട്ടോ എടുക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതില്‍ സിപിഎമ്മിലെയും ഡിവൈഎഫ്ഐലെയും പ്രാദേശിക നേതാക്കളും സിപിഎം ഉന്നത നേതാക്കളുമായി ബന്ധമുള്ളവരുമാണ്. ലൈംഗികപീഡനം നടത്തുന്നവര്‍ തന്നെ അതേ വിഷയത്തില്‍ പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയായി നില്ക്കുന്ന തരംതാണ രാഷ്ട്രീയമാണ് സിപിഎം പയറ്റുന്നത്. ഈ സംഭവത്തില്‍ പോലീസ് കണ്ടെത്തിയ 19 പേരില്‍ മിക്കവരും സിപിഎമ്മുമായി പലവിധത്തില്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാണ്. ഇവര്‍ സെക്സ് റാക്കറ്റിന്റെ കണ്ണികളാണ്. ആന്തൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്റെ െ്രെഡവറായി സേവനം നടത്തുന്നയാളും ഈ സംഘത്തിലുണ്ട്. പ്രതികളെ രക്ഷിക്കാന്‍ ചില സിപിഎം നേതാക്കള്‍ ശ്രമിക്കുന്നു. ഒരു വിഭാഗം നേതാക്കള്‍ ലൈംഗിക പീഡനം നടത്തുന്നവരും മറ്റൊരു വിഭാഗം പീഡനം നടത്തുന്നവരെ സംരക്ഷിക്കുകയും ചെയ്യുകയാണ്. ഈ സംഭവത്തില്‍ ഒന്നിലധികം സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ഇരയായതായി സംശയിക്കുന്നു. കണ്ണൂരിലെ ഒരു ഹയര്‍ സെക്കന്ററി ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത് നഗരത്തിലെ ഒരു ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തിലാണ്. ഈ സംഭവത്തില്‍ ഒരാളെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള നീക്കം നടക്കുകയാണ്. കുറ്റം ചെയ്തവര്‍ക്കെതിരെയും കുറ്റക്കാരെ സംരക്ഷിക്കുന്നവര്‍ക്കെതിരെയും ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും കെ.കെ.വിനോദ് കുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: