തലശ്ശേരി: അമ്മയോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന പത്തൊമ്പതുകാരിയെ തലശ്ശേരിയില്‍ കാണാതായി. ഇന്നലെ പുലര്‍ച്ചെ അഞ്ചര മണിയോടെ ചെന്നൈ-മംഗളുരു സൂപ്പര്‍ഫാസ്റ്റ് ട്രെയിനിലാണ് സംഭവം. പുലര്‍ച്ചെ കോഴിക്കോട് നിന്നും ട്രെയിന്‍ കയറിയ കോഴിക്കോട് മണ്ണൂരിലെ അത്തിവറവറമ്പത്ത് വീട്ടില്‍ ശുഭയുടെ മകള്‍ സന്ധ്യ ബാബുരാജിനെ (19) യാണ് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കാണാതായത്. ബാത്ത് റൂമിലേക്ക് പോയ മകളെ ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് അമ്മ അപായച്ചങ്ങല വലിച്ചു. തുടര്‍ന്ന് ട്രെയിന്‍ ദേശീയ പാതക്കരികിലെ കൊടുവള്ളി റെയില്‍വേ ഗേറ്റിനടുത്ത് നിന്നു. വണ്ടി നിന്ന ഉടനെ ഒരു സ്ത്രീ നിലവിളിച്ച് ട്രെയിനില്‍ നിന്നും ഓടുന്നത് ശ്രദ്ധയില്‍പ്പെട്ട ഗേറ്റ് കീപ്പര്‍ കൃഷ്ണന് ഉടന്‍ തന്നെ തലശ്ശേരി റെയില്‍വേ സ്റ്റേഷന് മാസ്റ്ററെ വിവരമറിയച്ചു. ആര്‍പിഎഫ് ഉദ്യോഗസ്ഥരെത്തി പരിശോധനടത്തിയ ശേഷമാണ് ട്രെയിന്‍ വീണ്ടും പുറപ്പെട്ടത്.
മകളെയും കൂട്ടി മംഗലാപുരത്തുള്ള അനുജത്തിയുടെ വീട്ടിലേക്ക് പോകവെയാണ് പെണ്‍കുട്ടിയുടെ തിരോധനം. അമ്മയുടെ പരാതിയില്‍ തലശ്ശേരി പോലീസ് കേസെടുത്തു. ആറ് മിനുട്ടോളം ട്രെയിന്‍ കൊടുവള്ളി റെയില്‍വേ ഗേററില് നിര്‍ത്തിയിട്ടതിനാല്‍ ദേശീയ പാതയിലും മമ്പറം റോഡിലും ഗതാഗതക്കുരുക്കുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: