ജയ്പൂര്‍/ഹൈദരാബാദ്: രാജസ്ഥാന്, തെലങ്കാന സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ വോട്ടെടുപ്പ് തുടങ്ങി. ഇരു സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് ഏറെ പ്രതീക്ഷയോടെയാണ് പാര്‍ട്ടികള്‍ ഉറ്റുനോക്കുന്നത്. 200 നിയോജക മണ്ഡലങ്ങളില്‍ 199 ഇടത്താണ് വോട്ടെടുപ്പ്. ആല്‍വാര്‍ ജില്ലയിലെ രാംഘട്ട് സീറ്റിലെ വോട്ടെടുപ്പ്, സ്ഥാനാര്‍ഥി മരിച്ചതിനാല്‍ മാറ്റിവച്ചിരിക്കുകയാണ്. 2274 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഭരണം തുടരാമെന്ന് ബിജെപി പ്രതീക്ഷിക്കുമ്പോള്‍ സംസ്ഥാനം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.
135 സീറ്റില്‍ ബിജെപി – കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ പോരാട്ടമാണെങ്കില്‍ മറ്റ് സീറ്റുകളില്‍ വിമതന്മാര്, ബിഎസ്പി, മൂന്നാം മുന്നണി, പ്രാദേശിക പാര്‍ട്ടികള്‍ എന്നിവയുടെ സാന്നിധ്യം വിധിയില്‍ നിര്‍ണ്ണായകമാകും. രാംഘട്ട് മണ്ഡലമൊഴിച്ച് 4.74 കോടി വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. വിവിധ സേനാംഗങ്ങളില്‍നിന്നായി 110000 പേരെയാണ് സുരക്ഷാ ചുമതലകള്‍ക്കായി വിന്യസിച്ചിരിക്കുന്നത്.
തെലങ്കാനയിലെ 119 മണ്ഡലങ്ങളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്. രാവിലെ 7 മുതല്‍ 5 വരെയാണ് പോളിംഗ്. പ്രശ്ന സാധ്യതയുള്ള 13 മണ്ഡലങ്ങളില്‍ ഒരു മണിക്കൂര്‍ മുന്‍പ് വോട്ടെടുപ്പ് അവസാനിക്കും. 2.8 കോടി വോട്ടര്‍മാര്‍ക്കായി 32815 പോളിംഗ് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 1821 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. മാവോയിസ്റ്റ് സ്വാധീന ജില്ലകളില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: