തിരുവനന്തപുരം: ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തിരിതെളിയും. സാംസ്കാരിക മന്ത്രി എം.കെ ബാലന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന് വൈകിട്ട് ആറിനാണ് നിശാഗന്ധിയില്‍ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുന്നത്. സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ഇറാനിയന്‍ സംവിധായകന് മജീദ് മജീദിക്ക് സമ്മാനിക്കുക.
സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ഇറാനിയന്‍ സംവിധായകന് മജീദ് മജീദിക്ക് മുഖ്യമന്ത്രി സമ്മാനിക്കും. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. അസ്ഗര്‍ ഫര്‍ഹാദിയുടെ ‘എവരിബഡി നോസ്’ ആണ് ഉദ്ഘാടന ചിത്രം.
ദുരന്തം വിതച്ച ജീവിതങ്ങള്‍ക്ക് അതിജീവന സന്ദേശവുമായി 164 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ആറ് ഭൂഖണ്ഡങ്ങളിലെ 72 രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ മേളയിലുണ്ട്. അറബ് സംവിധായകനായ അഹ്മദ് ഹൗസി സാലെയുടെ പോയ്സണസ് റോസസ്, ഉറുദു സംവിധായകനായ പ്രവീണ്‍ മോര്‍ച്ചലയുടെ വിഡോ ഓഫ് സൈലന്‍സ് എന്നിവയുള്‍പ്പെടെ 14 മത്സരച്ചിത്രങ്ങളാണ് മേളയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: