ന്യൂദല്‍ഹി : ലോക്സഭാ തെരെഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ മുന്നൊരുക്കവുമായി ഫേസ്ബുക്ക്. ഇതോടനുബന്ധിച്ച് ഫേസ്ബുക്കിലുടെയുള്ള പരസ്യങ്ങള്‍ നല്‍കുന്നതിനുള്ള ചടങ്ങള്‍ കര്‍ശ്ശനമാക്കിയിട്ടുണ്ട്. കൂടാതെ ജനങ്ങളുടെ എഫ്ബി പരസ്യങ്ങളില്‍ കൂടുതല്‍ വ്യക്തത കൈവരിക്കുന്നതിനും തെരഞ്ഞെടുപ്പുകളില്‍ സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദേശ ഇടപെടുലുകള്‍ തടയുന്നതിന് പോസ്റ്റുകള്‍ വിശദമായ പരിശോധിക്കാനും ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് അടുത്തതോടെ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനും ഫേസ്ബുക്ക് ലക്ഷ്യം വെയ്ക്കുന്നുണ്ട്. അതേസമയം ഇന്ത്യയിലെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരസ്യം നല്കാന് താത്പ്പര്യം ഉള്ളവര്‍ ആദ്യം ആവരുടെ വ്യക്തിഗത വിവരങ്ങളും സ്ഥലവും നല്‍കിയിരിക്കണം. കൂടാതെ ഇവര്‍ നല്കാന് ഉദ്ദേശിക്കുന്ന പരസ്യത്തെ കുറിച്ചുള്ള വിശദ വിവരങ്ങളും അറിയിച്ചിരിക്കണമെന്ന് ഫേസ്ബുക്ക് പ്രൊഡക്ട് മാനേജര്‍ സാറാ ക്ലാര്‍ക്ക് ഷിഫ് അറിയിച്ചു.
ഫേസ് ബുക്ക് ഇന്‍സ്റ്റഗ്രാം എന്നിവയിലൂടെ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ ചെയ്യുന്നതിലൂടെ പരസ്യവിപണിയില്‍ പുതിയ മാറ്റമാണ് ഉണ്ടാക്കിയത്. യുഎസ്. ബ്രസീല്‍, യുകെ, എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ഫേസ്ബുക്ക് മുഖ്യ പങ്ക് വഹിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് വരുന്നതോടെ പരസ്യങ്ങളില്‍ വ്യക്തത വരുത്തിയാകും നല്‍കുക. ഫേസ്ബുക്കിലൂടെയുള്ള ആക്ഷേപങ്ങളും അധിക്ഷേപങ്ങളും നല്‍കുന്നത് പ്രതിരോധിക്കുന്നതിനായാണ് ഈ നടപടി. അതേസമയം ഉപയോക്താവിന് സ്വന്തം മൊബൈല്‍/ കംപ്യൂട്ടര്‍ എന്നിവ ഉപയോഗിച്ച് ഫേസ്ബുക്കില്‍ വ്യക്തിഗത വിവങ്ങള്‍ നല്കാന് സാധിക്കുമെന്നും ഷിഫ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: