കണ്ണൂര്‍: പറശ്ശിനിക്കടവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ മൂന്ന് പ്രതികള്‍ വിദേശത്തേയ്ക്ക് കടന്നു. പാപ്പിനിശേരിയിലെ ഷില്ഗേഷ്, പഴയങ്ങാടിയിലെ ഷിനു, മാട്ടൂല്‍ ഹൈസ്കൂളിനടുത്ത മന്നൂസ് മുസ്തഫ എന്നിവരാണ് വിദേശത്തേക്ക് കടന്നത്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ എയര്‍പോര്‍ട്ടുകള്‍ക്ക് നല്‍കിയതായി അന്വേഷണ സംഘം അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ പെണ്‍കുട്ടിയുടെ അച്ഛനുള്‍പ്പടെ 15 പേരെ പിടികൂടിയിട്ടുണ്ട്. കോള്‍മൊട്ടയില്‍ വച്ച് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതികളാണ് വിദേശത്തേയ്ക്ക് കടന്നത്. ഇവരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു കഴിഞ്ഞു. കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ വീടുകളിലും ലോഡ്ജുകളിലും എത്തിച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മൃദുല്‍ അഞ്ജനയെന്ന പേരില്‍ വ്യാജഫേസ്ബുക്ക് അക്കൗണ്ടെടുത്താണ് പെണ്‍കുട്ടിയെ ചതിയില്‍ വീഴ്ത്തിയത്.
പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ കാണിച്ച് സഹോദരനില്‍ നിന്നും പണം തട്ടാന്‍ പ്രതികള്‍ ശ്രമിച്ചതോടെയാണ് പീഡനവിവരം പുറംലോകം അറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: