ന്യൂദല്‍ഹി : ശാഹ്പൂര്കണ്ടി ഡാം നിര്‍മാണത്തിന് കേന്ദ്ര ക്യാബിനറ്റ് അംകാരം നല്കി. പഞ്ചാബിലെ രവിയിലുള്ള ഈ പദ്ധതി പ്രാവര്‍ത്തികം ആവുന്നതോടെ ഉപയോഗ ശൂന്യമായി പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം ജമ്മു കശ്മീര്‍, പഞ്ചാബ് എന്നിവിടങ്ങളിലെ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്നാണ് കരുതുന്നത്. 2022ല്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ദതിക്ക് 2,285 കോടിയാണ് ചെലവ് വകയിരുത്തുന്നത്.
17 വര്‍ഷം മുമ്പ് ഡാം നിര്‍മാണത്തിനുള്ള മാര്‍ഗ രേഖ തയ്യാറാക്കിയതാണെങ്കിലും ഫണ്ടിന്റെ കുറവുമൂലം നിന്നു പോവുകയായിരുന്നു. നിലവില്‍ പദ്ദതിക്കായി 485 കോടിയുടെ കേന്ദ്ര സഹായം ലഭിക്കും. 2018- 19ല്‍ ആരംഭിച്ച് 2022- 2023 സാമ്പത്തിക വര്‍ഷത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്.
1960ലെ പാക്കിസ്ഥാനുമായുള്ള ഉടമ്പടി പ്രകാരം രവി, ബീസ്, സത്ലജ് എന്നിങ്ങനെ കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികളിലെ വെള്ളം ഉപയോഗിക്കുന്നതിന് ഇന്ത്യയ്ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ക്യാബിനറ്റാണ് നിര്‍മാണത്തിന് അംഗീകാരം നല്‍കിയത്. പദ്ദതി പ്രാവര്‍ത്തികമാവുന്നതോടെ പഞ്ചാബിലെ 5,000 ഹെക്ടര്‍ ഭൂമിക്കും, ജമ്മു കശ്മീരിലെ 32,173 ഹെക്ടറുകളിലും ജലസേചനത്തിനായി ഇത് ഉപയോഗപ്പെടുത്താവുന്നതാണ്. കൂടാതെ പഞ്ചാബില്‍ 206 മെഗാവാട്ട് വൈദ്യുതിയും ഇതിലൂടെ ഉത്പ്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2001ല്‍ പ്ലാനിങ് കമ്മീഷന് ഈ പദ്ധതി നിര്‍മാണത്തിന് അംഗീകാരം നല്‍കിയതാണ്. അതിനുശേഷം 2009-11 കാലയളവില്‍ കേന്ദ്രവും ഇതിന് അനുമതി നല്കി. ഇതിനായി കേന്ദ്രം 26 കോടി അനുവദിച്ചെങ്കിലും വേണ്ടത്ര ഫണ്ടില്ലാത്തതിനാല്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: