വിയെന്ന: ഇനി മുതല്‍ ഇന്ധന വില നിര്‍ണയിക്കുമ്പോള്‍ ലോക നേതാക്കളായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ളവരുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്ന് ഇന്ധന നിര്‍മാതാക്കളുടെ സംഘടനയായ ഒപിഇസി അറിയിച്ചു.
ക്രൂഡ് ഓയില്‍ വില ന്യായമായ നിരക്കില്‍ വില്‍ക്കണമെന്ന് ലോക നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. മോദിയും ഡോണാള്‍ഡ് ട്രംപും ഇതേ കുറിച്ച് അതീവ ഗൗരവത്തോടെയാണ് സംസാരിച്ചതെന്ന് സൗദി ഇന്ധന മന്ത്രി ഖാലിദ് അല്‍ ഫാലി അറിയിച്ചു. അര്‍ജന്റിനയില്‍ വച്ച് നടന്ന ജി-20 ഉച്ചക്കോടിയില്‍ വച്ചാണ് മോദി ഇക്കാര്യം ഉന്നയിച്ചത്. വര്‍ധിക്കുന്ന ഇന്ധന വില ഇന്ത്യന്‍ ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കുന്നതിനെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഇത് നിയന്ത്രിക്കുന്നതിന് അദ്ദേഹം ചില നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെച്ചതായി സൗദി മന്ത്രി അറിയിച്ചു.
ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ ഇന്ധന ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ഇന്ധന ആവശ്യത്തിന്റെ 80 ശതമാനവും ഇറക്കുമതിയായാണ് വരുന്നത്. ഇന്ദന ഉപഭോഗത്തില്‍ അമേരിക്കയും ചൈനയും മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: