തിരുവനന്തപുരം : അടുത്തവര്‍ഷം ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് കുപ്പിയിലുള്ള കുടിവെള്ള വിതരണത്തിന് നിരോധനം. പകരം ഇവ ചില്ലു കുപ്പികളില്‍ എത്തിക്കാനും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവ് നല്കി.
ഇത് ലംഘിക്കുന്ന കടകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ബോര്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനുവരി ഒന്നുമുതല്‍ ഇത് കര്‍ശ്ശനമായി നടപ്പിലാക്കും. കൂടാതെ കുപ്പിവെള്ളിത്തിനായി ആര്‍ഒ പ്ലാന്റ്, റിവേഴ്സ് ഓസ്മോസിസ് പ്ലാന്റ് എന്നിവ നിര്‍മിക്കാനും ചില്ലുകുപ്പികള്‍ സ്റ്റെറിലൈസ് ചെയ്യാനുള്ള യൂണിറ്റുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്.
അതേസമയം വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനും നിരോധനം കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ 500 ബെഡില്‍ കുടുതലുള്ള ആശുപത്രികള്‍, ഹോട്ടലുകള്‍ എന്നിവയിലെ പ്ലാസ്റ്റിക് ഉപയോഗത്തിനും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: