ന്യൂദല്‍ഹി: ആരെതിര്‍ത്താലും രഥയാത്ര നടത്തുമെന്നും,ആര്‍ക്കും തങ്ങളെ തടയാനാകില്ലെന്നും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള രഥയാത്രയ്ക്ക് ബംഗാളില്‍ അനുമതി നിഷേധിച്ചതിന്റെ പശ്ചാത്താലത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം.
ബംഗാളില്‍ മമത നടത്തുന്നത് ഭീകര ഭരണമാണെന്ന് പറഞ്ഞ അമിത് ഷാ ജനാധിപത്യത്തെ ശ്വാസംമുട്ടിക്കുന്ന ഭരണമാണ് മമതയുടേതെന്നും കൂട്ടിച്ചേര്‍ത്തു. മൂന്ന് രഥയാത്രകള്‍ ഉള്‍പ്പെടുന്ന ജനാധിപത്യ സംരക്ഷണ റാലിയാണ് ബിജെപി ബംഗാളില്‍ നടത്താനിരുന്നത്. യാത്രയ്ക്ക് കുച്ച് ബെഹാര്‍ പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു.
അതിനിടെ ബംഗാളിലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ കൂച്ച് ബിഹാറില്‍ വച്ച് ഒരു സംഘം ആളുകള്‍ ആക്രമിച്ചിരുന്നു. ഇതിനു പിന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: