തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് പോയ ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികലടീച്ചറെ നിയമം ലംഘിച്ച് അറസ്റ്റ് ചെയ്യാന്‍ കൂട്ട് നില്ക്കാത്തതിന്റെ പേരില്‍ എസ്പിയ്ക്കെതിരെ അന്വേഷണം. മരക്കൂട്ടത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്പി സുദര്ശനനെതിരെയണ് അന്വേഷണം. അറസ്റ്റ് വൈകിച്ചെന്ന് കാണിച്ച് സന്നിധാനത്തെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഐജി വിജയ്സാഖറെ ഡിജിപിക്കു നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപി ലോക്നാഥ്ബെഹ്റ എസ്പി സുദര്‍ശനനോട് വിശദീകരണം ആവശ്യപ്പെട്ടു.
മണ്ഡല മകര വിളക്കു പൂജകള്‍ക്ക് നടതുറന്ന ദിവസം മുതല്‍ നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 16ന് വൈകുന്നേരമാണ് ശശികലടീച്ചര്‍ സന്നിധാനത്തേക്ക് മലകയറിയത്. രാത്രിയോടെ മരക്കൂട്ടത്ത് എത്തി. അവിടെ നിന്നും തിരികെ പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും ശശികലടീച്ചര്‍ തയ്യാറായില്ല. നിരോധനാജ്ഞ നിലവിലുള്ളതിനാല്‍ പോകാന്‍ പാടില്ലെന്ന് അറിയിച്ചു. ഇതോടെ അവിടെ തന്നെ ശശികലടീച്ചര്‍ നിലയുറച്ചു. തുടര്‍ന്ന് ഉന്നതതലങ്ങളിലെ നിര്‍ദ്ദേശ പ്രകാരം രാത്രി 11 മണിയോടെ അറസ്റ്റ് ചെയ്ത് പമ്പയില്‍ എത്തിച്ചത്. മരക്കൂട്ടത്ത് എത്തിയ ഉടനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്നും എസ്പിയും ഡിവൈഎസ്പിയും മാറിനിന്നെന്നുമാണ് ആരോപിച്ചിരിക്കുന്ന കുറ്റം. എന്നാല്‍ നിലയ്ക്കലിലും പമ്പയിലും നിരോധനാജ്ഞയും സുരക്ഷാ ചുമതലയില്‍ എസ്പിമാരും ഉണ്ടായിരുന്നു. അവിടെ വച്ചൊന്നും അറസ്റ്റ് ചെയ്യാതെ മരക്കൂട്ടംവരെ എന്തിന് കടത്തിവിട്ടു എന്നാണ് ഉദ്യോഗസ്ഥന്മാര് ചോദിക്കുന്നത്. അറസ്റ്റിനെതിരെ ശശികലടീച്ചര്‍ കോടതിയെ സമീപിച്ചാല്‍ ഉത്തരവ് നല്കിയ ഉദ്യോഗസ്ഥന് മറുപടി പറയേണ്ടതായി വരും. അതിനാലാണ് എസ്പി സുദര്ശനന് വിട്ടുനിന്നത്. വിജയ്സാഖറെയുടെ നടപടിയ്ക്കെതിരെ ജീവനക്കാരുടെ ഇടയില്‍ അമര്‍ഷം ഉളവായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: