ചെന്നൈ: തമിഴ്നാടിന്റെ സ്പിന്‍ – പേസ് ആക്രമണത്തില്‍ കേരളം തകര്‍ന്നു. രഞ്ജി ട്രോഫി മത്സരത്തിന്റെ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ കേരളം ഒമ്പത് വിക്കറ്റിന് 151 റണ്‍സെന്ന നിലയിലാണ്. തമിഴ്നാടിന്റെ സ്കോറിനൊപ്പം (268)എത്താന്‍ ഇനി 117 റണ്‍സ് കൂടി വേണം. ശേഷിക്കുന്നത് ഒരു വിക്കറ്റ മാത്രം. 28 റണ്‍സുമായി എസ്.ജോസഫും സ്കോര്‍ബോര്‍ഡ് തുറക്കാതെ സന്ദീപ് വാര്യരുമാണ് ക്രീസില്‍. പി. രാഹുല്‍ മാത്രമാണ് ചെറുത്ത്് നിന്നത്. 116 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സറും അടക്കം 59 റണ്‍സ്് നേടി. ഓപ്പണര്‍ അരുണ്‍ കാര്‍ത്തിക് 22 റണ്‍സെടുത്തു. ക്യാപറ്റന് സച്ചിന് ബേബി ഒരു റണ്‍സിനും സഞ്ജു സാംസണ് ഒമ്പത് റണ്‍സിനും വീണു. ആന്ധ്രക്കും ബംഗാളിനുമെതിരെ തകര്‍ത്തുകളിച്ച ജലജ് സക്സേന നാലു റണ്‍സുമായി മടങ്ങി.
തമിഴ്നാടിന്റെ മീഡിയം പേസര്‍ ടി നടരാജനും സ്പിന്നര്‍ ആര് എസ് ഷായും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നടരാജന് 20 ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്തു. ഷാ 19 ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റെടുത്തത്.
നേരത്തെ ആറിന് 249 റണ്‍സിന് ഇന്നിങ്ങ്സ് പുനരാരംഭിച്ച തമിഴ്നാടിന് പത്തൊന്‍പത് റണ്‍സേ കൂട്ടിചേര്ക്കാനായുളളൂ( 268 ന് അവര്‍ ഓള് ഔട്ടായി. ഷാരൂഖ് ഖാന് 92 റണ്‍സുമായി കീഴടങ്ങാതെ നിന്നു. 155 പന്ത് നേരിട്ട ഖാന് എട്ട് ഫോറും ഒരു സിക്സറും അടിച്ചു.
സന്ദീപ് വാര്യര്‍ 25 ഓവറില്‍ 52 റണ്‍സിന് അഞ്ചു വിക്കറ്റ് എടുത്തു. ബേസില്‍ തമ്പി പത്തൊന്‍പത് ഓവറില്‍ 62 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റും വീഴ്ത്തി.
സ്കോര്‍: തമിഴ്നാട് 268, കേരളം ഒമ്പത് വിക്കറ്റിന് 151 റണ്‍സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: