ആലപ്പുഴ: മൂന്നു പതിറ്റാണ്ടിലെ 205 ശിഷ്യഗണവുമായി പൈങ്കുളം നാരായണ ചാക്യാരെത്തി. ശിഷ്യരുടെ കലാവൈഭവ വിരുതു പറയാനാണ് അദ്ദേഹമെത്തിയത്.
കൂത്ത് – കൂടിയാട്ടം കലാകാരനായ പൈങ്കുളം നാരായണ ചാക്യാര്‍ വിവിധ ജില്ലകളില്‍ നിന്നുള്ള ശിഷ്യരുമായാണ് ആലപ്പുഴയിലെത്തിയത്. കൂടിയാട്ടം, പാഠകം, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത് എന്നീ ഇനങ്ങളിലാണ് ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ പ്രതിഭകള്‍ മാറ്റുരയ്ക്കാനെത്തിയിട്ടുള്ളത്. പൊതുവെ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ മികവ് പുലര്‍ത്തുന്നുണ്ട്. ഒട്ടുമിക്ക ജില്ലകളില്‍ നിന്നും പരിശീലനം നല്‍കണമെന്ന് ആവശ്യപ്പെട്ടു കുട്ടികളുടെ രക്ഷിതാക്കള്‍ വിളിക്കുന്നുണ്ട്. പക്ഷെ എല്ലായിടത്തും പോകാന്‍ കഴിയില്ലെന്ന് പൈങ്കുളം പറയുന്നു.
ഒരേ മത്സരയിനം എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളില്‍ ഒരേസമയത്ത് നടത്തുന്നത് ഒഴിവാക്കേണ്ടിയിരുന്നതാണ്. കുട്ടികളെ പരിശീലിപ്പിക്കുന്നവര്‍ക്ക് ഏറെ പ്രയാസം ഇതുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കലോത്സവങ്ങളിലും തന്റെ ശിഷ്യര്‍ മികച്ച നിലവാരം പുലര്‍ത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: