ആലപ്പുഴ: അതിജീവന സന്ദേശം ഉയര്‍ത്തി കിഴക്കിന്റെ വെനീസില്‍ ആരംഭിച്ച സംസ്ഥാന സ്കൂള്‍ കലോത്സവത്തെ ആലപ്പുഴക്കാര് കയ്യൊഴിഞ്ഞു. പ്രധാന വേദികളിലടക്കം ആളൊഴിഞ്ഞ കസേരകള്‍ക്ക് മുന്നിലാണ് കലാപ്രതിഭകള്‍ തങ്ങളുടെ സര്‍ഗവൈഭവം പ്രകടിപ്പിച്ചത്. മത്സരാര്ഥികളും, രക്ഷിതാക്കളും, സംഘാടകരും, മാധ്യമ പ്രവര്‍ത്തകരുമാണ് സദസ്സിലുണ്ടായിരുന്നത്.
മഹാപ്രളയത്തില്‍ മുങ്ങിയ ആലപ്പുഴ ജില്ല അതില്‍ നിന്ന് കരകയറുന്നതിന്റെ നേര് സാക്ഷ്യമായി കലോത്സവം മാറുമെന്ന സര്‍ക്കാരിന്റെയും സംഘാടകരായ മന്ത്രിമാരുടെയും അവകാശവാദങ്ങള്‍ പൊളിഞ്ഞതിന്റെ കാഴ്ചയായി മാറി ആളൊഴിഞ്ഞ കസേരകള്‍.
കലോത്സവ വേദികളിലേതിനേക്കാള് കൂടുതല്‍ ആളുകള്‍ ഉപജീവന കിറ്റുകള്‍ വാങ്ങുന്നതിനായി ഓരോ മാവേലിസ്റ്റോറുകള്ക്കും മുന്നിലുണ്ട് എന്നതാണ് വസ്തുത. പൊതുവെ കലോത്സവങ്ങളോട് വിമുഖത കാട്ടുന്നവരാണ് ആലപ്പുഴക്കാര്, എന്നാല്‍ ഇത്തവണ പൂര്‍ണമായും കയ്യൊഴിഞ്ഞു എന്നതാണ് വേദനാജനകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: