തിരുവനന്തപുരം: ഇരുമുടിക്കെട്ടേന്തി ശബരിമലയ്ക്ക് പോകുന്നതിനിടെ പിണറായി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജയില്‍ മോചിതനായി. മൂന്നാഴ്ച നീണ്ട കിരാതമായ പീഡനങ്ങള്‍ക്കു ശേഷം പുറത്തിറങ്ങിയ സുരേന്ദ്രന് തലസ്ഥാന നഗരത്തില്‍ ആവേശോജ്ജ്വല സ്വീകരണം. പാര്‍ട്ടിപ്രവര്‍ത്തകരും അയ്യപ്പഭക്തരും ആരതിയുഴിഞ്ഞും പുഷ്പവൃഷ്ടി നടത്തിയും ശരണം വിളിച്ചുമാണ് സ്വീകരിച്ചത്.
സ്വീകരണങ്ങള്‍ക്ക് സുരേന്ദ്രന് നന്ദി പറഞ്ഞു. ശബരിമലയില്‍ അയ്യപ്പനാമജപം നടത്തിയതിന് അറസ്റ്റിലായ കോഴിക്കോട് സ്വദേശി വിജിനേഷിനും 32 ദിവസത്തിന് ശേഷം ഇന്നലെ ജാമ്യം ലഭിച്ചു. ചിത്തിര ആട്ടവിശേഷത്തിന് സന്നിധാനത്തുണ്ടായ അനിഷ്ടസംഭവങ്ങളില്‍ പങ്കുണ്ടെന്നാരോപിച്ചെടുത്ത കേസില്‍ ഹൈക്കോടതി വെള്ളിയാഴ്ച സുരേന്ദ്രന് ജാമ്യം അനുവദിച്ചിരുന്നു.
ഇന്നലെ രാവിലെ 10.40ന് സുരേന്ദ്രന് സെന്‍ട്രല്‍ ജയിലിന് പുറത്തിറങ്ങുന്നതിനും മണിക്കൂറുകള്‍ക്ക് മുന്‍പ് അയ്യപ്പഭക്തരെയും ബിജെപി പ്രവര്‍ത്തകരെയും കൊണ്ട് ജയില്‍ കവാടം നിറഞ്ഞു. അയ്യപ്പനാമ ജപങ്ങളോടൊപ്പം ബിജെപിക്കും സുരേന്ദ്രനും അഭിവാദ്യമര്‍പ്പിച്ചുമാണ് പ്രവര്‍ത്തകരെത്തിയത്.
സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, വി. മുരളീധരന് എംപി, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. വാവ, ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ എന്നിവര്‍ചേര്‍ന്ന് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് തുറന്ന ജീപ്പില്‍ സ്വീകരിച്ച് ആനയിച്ചു. പി.എസ്. ശ്രീധരന്‍പിള്ള, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് എന്നിവരും വാഹനത്തില്‍ അനുഗമിച്ചു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പൂജപ്പുര, കരമന, കിള്ളിപ്പാലം തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍ സ്വീകരണം നല്കി.
പഴവങ്ങാടി ഗണപതിക്ഷേത്രത്തിലെത്തിയ സുരേന്ദ്രനെ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. അമ്മമാര്‍ ആരതി ഉഴിഞ്ഞ് ഗണപതി ക്ഷേത്രത്തിലേക്ക് ആനയിച്ചു.
ക്ഷേത്ര ദര്‍ശനത്തിനുശേഷം പ്രവര്‍ത്തകര്‍ക്കൊപ്പം സെക്രട്ടേറിയറ്റിനു മുന്നിലെത്തിയ സുരേന്ദ്രന് നിരാഹാര സമരം തുടരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് അഭിവാദ്യം അര്‍പ്പിച്ചു. വിജിനേഷിനെ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: