തിരുവനന്തപുരം: ശബരിമലയിലെ തകര്‍ക്കാനുള്ള പിണറായി വിജയന്റെ നീക്കത്തിനെതിരേ വിശ്വാസികള്‍ ഒപ്പം നില്‍ക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു. തനിക്കെതിരെ ചുമത്തിയത് കള്ളക്കേസാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല പ്രതിഷേധത്തിനിടയില്‍ നിലയ്ക്കലില്‍ വെച്ച് രണ്ടു തവണ തന്റെ തലയില്‍ നിന്നും ഇരുമുടിക്കെട്ട് പത്തനംതിട്ട എസ്പി വലിച്ചെറിയാന്‍ ശ്രമിച്ചു. ഭരണകൂടം തന്നെ വേട്ടയാടുകയായിരുന്നെന്നും സുരേന്ദ്രന് പറഞ്ഞു. 22 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പൂജപ്പുര സെന്‍ട്രല്‍ ജയിലിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു കെ.സുരേന്ദ്രന്. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ഉടന്‍ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയ സുരേന്ദ്രന് താനൊരു നിയമലംഘനവും നടത്തിയിട്ടില്ലെന്നും അറിയിച്ചു. ജയിലില്‍ കിടന്നപ്പോഴും താന്‍ ഏറെ ആശങ്കപ്പെട്ടത് ശബരിമലയില്‍ ആചാരലംഘനം നടക്കുമോ എന്നായിരുന്നു. എന്നാല്‍ താന്‍ ആശങ്കപ്പെട്ടപോലെ ശബരിമലയില്‍ ആചാരലംഘനം ഉണ്ടായില്ല. സംഘശക്തി വിജയം നേടുക തന്നെ ചെയ്തു.
ആചാരലംഘനം നടത്താനായിരുന്നു സര്‍ക്കാരിന്റെ ശ്രമം. സ്ത്രീകള്‍ക്ക് പ്രത്യേക ദിവസം ഏര്‍പ്പെടുത്താമെന്ന സര്‍ക്കാരിന്റെ വാദം ഇതിന് തെളിവാണ്. എന്നാല്‍ അതിന് അനുവദിക്കാതെ ജനവികാരം ശക്തമായത് ബിജെപിയും അനുബന്ധ സംഘടനകളും നിരന്തരം നടത്തിയ സമരം കൊണ്ടാണ്. അതിന് മുന്നില്‍ സര്‍ക്കാരിന്റെ ഒരു തന്ത്രവും വിലപ്പോയില്ല. എന്നാല്‍ ബിജെപിയില്‍ നിന്നും വ്യത്യസ്തമായി കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നടത്തിയത് ആത്മാര്‍ത്ഥത ഇല്ലാത്ത സമരമായിരുന്നുവെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: