ബ്രിസീലിയ :വടക്കു കിഴക്കന്‍ ബ്രസീലില്‍ ബാങ്ക് കൊള്ളയ്ക്കിടെയുണ്ടായ വെടിവെപ്പില്‍ 12 പേര് കൊല്ലപ്പെട്ടു. ബ്രസീലിലെ മിലാഗ്രസ് സിറ്റിയില്‍ വെള്ളിയാഴ്ച അതിരാവിലെയാണ് സംഭവം നടന്നത്.
ബാങ്കിലെ എടിഎം തകര്‍ത്ത് പണം തട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് സ്ഥലതെത്തി വെടിയുതിര്‍ക്കുകയായിരുന്നു. മരിച്ചവരില്‍ രണ്ട് കുട്ടികളും കൊള്ളസംഘത്തിലുള്ള ആറുപേരും ഉള്‍പ്പെടും. കൊല്ലപ്പെട്ട ബാക്കിയുള്ളരില് അഞ്ചുപേര്‍ ഒരു കുടുംബത്തിലുള്ളതാണ്.
വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ഈ കുടുംബത്തെ തോക്കുകാട്ടി തടഞ്ഞാണ് സംഘം ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ചത്.
രണ്ടു കൊള്ളക്കാരെ ജീവനോടെ പിടികൂടിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് മിലാഗ്രസ് മേയര്‍ ലീല്സണ് ലാന്‍ഡിം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: