ആലപ്പുഴ: ചേര്‍ത്തല വടുതല ജമാ അത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി ചന്ദനയുടെ നൃത്തത്തോടുള്ള ആത്മസമര്‍പ്പണം കൊണ്ടെത്തിച്ചത് എച്ച്എസ്എസ് വിഭാഗം ഭരതനാട്യത്തില്‍ എ ഗ്രേഡിലേക്ക്. ഭരതനാട്യത്തിനായി സംസ്ഥാനതലത്തിലാദ്യമായെത്തിയ ചന്ദനയ്ക്ക് ഇത് സന്തോഷ നിമിഷമാണ്. ടാക്സി ഡ്രൈവറായ അച്ഛന്റെ സ്വപ്നസാഫല്യം.
ചന്ദനയുടെ ആദ്യ ഗുരു അമ്മ സന്ധ്യ തന്നെയാണ്. ചന്ദനയുടെ കഴിവ് തിരിച്ചറിഞ്ഞു ദേവദൂതയെപോലെ മത്സരയിനങ്ങളുടെ ചെലവ് മുഴുവനും വഹിക്കാന്‍ മഞ്ജു വാര്യരെത്തിയതോടെ രാശി മാറി. കഴിഞ്ഞ അഞ്ചു വര്‍ഷമായി ചന്ദന കുച്ചുപ്പുടി മത്സരത്തില്‍ ആലപ്പുഴയെ പ്രതിനിധാനം ചെയിതിരുന്നു. നാടോടിനൃത്തത്തില്‍ മൂന്നു കൊല്ലം തുടര്‍ച്ചയായി എ ഗ്രേഡ് സ്വന്തമാക്കി.
ഇതില്‍ 2015, 2016 വര്‍ഷങ്ങളില്‍ ഹൈസ്കൂള്‍ നാടോടിനൃത്തത്തില്‍ ഒന്നാം സ്ഥാനവും ചന്ദനയ്ക്കായിരുന്നു. ഇന്നലെ കുച്ചുപ്പുടിയിലും നാടോടിനൃത്തത്തിലുമാണ് മത്സരിച്ചത്. കുച്ചുപ്പുടി പെരുമ്പാവൂര്‍ ഗീത പദ്മകുമാറും നാടോടിനൃത്തം വാരനാട് സജിയുമാണ് അഭ്യസിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: