ആലപ്പുഴ: കഥകളി മത്സരാര്‍ഥി വേദിയില്‍ എത്തുമ്പോള്‍ രക്ഷാകര്‍ത്താക്കളുടെ കീശ കാലിയാകും. ഉപജില്ല മുതല്‍ സംസ്ഥാനതലം വരെ എത്തുന്ന മത്സരാര്‍ഥിക്ക് ചെലവ് 75,000 മുതല്‍ ഒരു ലക്ഷം വരെ. വന്‍ സാമ്പത്തിക ചെലവ് വരുന്ന മത്സരമായതിനാല്‍ പാരമ്പര്യമായി കഥകളി കലാകാരന്മാരുടെ കുടുംബങ്ങളിലെ കുട്ടികള്‍ മത്സരവേദിയില്‍ എത്തുന്നില്ല. ഇവര്‍ ഉത്സവങ്ങളിലും മറ്റ് വേദികളിലും മാത്രമായി ഒതുങ്ങുന്നതിനാല്‍ കലോത്സവ വേദിയില്‍ മത്സരിക്കുവാന്‍ എത്തുന്നത് പാക്കേജ് മത്സരാര്‍ഥികള്‍ മാത്രമാകുന്നു.
ഉപജില്ലാ കലോത്സവങ്ങള്‍ ആരംഭിക്കുന്നതിനും രണ്ട് മാസം മുമ്പ് മാത്രമാണ് പലരും ആശാന്മാരുടെ അടുത്ത് എത്തുന്നത്. ഇവര്‍ പാക്കേജ് പറയും. ഉപജില്ലാ 25,000, ജില്ലാ 50,000, സംസ്ഥാനത്ത് എത്തുമ്പോള്‍ 75,000 മുതല്‍ ഒരു ലക്ഷം വരെ. അതിനാല്‍ സാമ്പത്തികമായി കഴിവുള്ളവര്‍ മാത്രമാണ് വേദിയില്‍ മത്സരിക്കുന്നത്.
പാട്ട്, മേളം, വേഷം തുടങ്ങി എല്ലാ കലാകാരന്മാരുടെയും വേതനവും യാത്രാച്ചെലവും സാധാരണക്കാര്‍ക്ക് താങ്ങാന്‍ വയ്യ. അതിനാല്‍ തന്നെ സാധാരണക്കാരുടെ മക്കള്‍ കഥകളിയില്‍ നിന്ന് അകലുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: