തിരുവനന്തപുരം: എഴുത്തുകാരി ഇന്ദു വി.മേനോന് ചട്ടം ലംഘിച്ച് കിര്‍ത്താഡ്സില്‍ നിയമനം നല്‍കിയതില്‍ മന്ത്രി എ.കെ. ബാലന് വിവാദത്തില്‍. ഇന്ദു വി. മേനോന് പുറമെ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മണിഭൂഷണ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് നിയമം മറികടന്ന് കോഴിക്കോട് കിര്‍ത്താഡ്സില്‍ നിയമനം നല്‍കിയത്. അസാധരണ സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്ന ചട്ടം 39 ദുരുപയോഗം ചെയ്താണ് ഇവരുടെ നിയമനം.
പട്ടികജാതി പട്ടികവര്‍ഗ ക്ഷേമവകുപ്പിന് കീഴിലുള്ള കോഴിക്കോട് കിര്‍ത്താഡ്സിലെ കരാര്‍ ജീവനക്കാരായിരുന്നു എഴുത്തുകാരി ഇന്ദു വി. മേനോന്, എ. മണിഭൂഷണ്, മിനി. പി.വി, സജിത്ത് കുമാര്‍. എസ്.വി എന്നിവര്‍. ഇവര്‍ക്ക് 2007-ല്‍ നിലവില്‍ വന്ന സ്പെഷ്യല്‍ റൂള്‍ പ്രകാരമുള്ള യോഗ്യതയുണ്ടായിരുന്നില്ല. സ്പെഷ്യല്‍ റൂള്‍ മറികടന്ന് നിയമനം സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ മുഖ്യമന്ത്രിയുടെ സവിശേഷ അധികാരമായ റൂള്‍ 39 ഉപയോഗിച്ച് നിയമനം നല്‍കുകയായിരുന്നു.
മണിഭൂഷണ് മന്ത്രി എ.കെ. ബാലന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായതിന് പിന്നാലെ സ്ഥിരം നിയമനത്തിനുള്ള അംഗീകാരവും ലഭിക്കുകയായിരുന്നു. എംഎ ബിരുദം മാത്രമുള്ള മണിഭൂഷനെയാണ് ആന്ത്രപ്പോളജിയില്‍ ബിരുദാനന്തരബിരുദവും എംഫിലും വേണ്ട ലക്ചര്‍ ഇന്‍ പോസ്റ്റില്‍ നിയമിച്ചത്. ഇന്ദുമേനോന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദമാണുള്ളത്.
യോഗ്യതയുള്ള നിരവധി പേര് പുറത്തുനില്‍ക്കുമ്പോഴാണ് അയോഗ്യരെ സര്‍ക്കാര്‍ സര്‍വീസില്‍ തിരുകിക്കയറ്റുന്നത്. മന്ത്രിയുടെ ഓഫീസില്‍ പ്രധാനസ്ഥാനത്തിരിക്കുന്നവര്‍ക്കുള്‍പ്പെടെയാണ് നിയമനാംഗീകാരം നല്‍കിയിരിക്കുന്നത്. നിപ്പ ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ്, വരാപ്പുഴയിലെ ശ്രീജിത്തിന്റെ ഭാര്യ അഖില, മാന്‍ഹോളില്‍ വീണുമരിച്ച നൗഷാദിന്റെ ഭാര്യ സഫ്രീന എന്നിവരാണ് റൂള്‍ 39 അനുസരിച്ച് ഈയടുത്ത് ജോലിയില്‍ പ്രവേശിച്ചത്. ധനവകുപ്പും നിയമവകുപ്പും ഭരണപരിഷ്കരണവകുപ്പും ഉന്നയിച്ച എതിര്‍പ്പുകള്‍ മറികടന്നാണ് ഇതേ പട്ടികയില്‍പെടുത്തി ഇപ്പോഴത്തെ നിയമനം നടത്തിയിരിക്കുന്നത്.
വാര്‍ത്തയോട് പ്രതികരിക്കാനില്ലെന്നും ഇത് പഴയ വിഷയമാണെന്നും മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കൂടിയായ മണിഭൂഷന് പ്രതികരിച്ചു. പരിശോധിച്ചതിനു ശേഷം മാത്രമേ പ്രതികരിക്കൂ എന്നും കിര്‍ത്താഡ്സ് ഡയറക്ടര്‍ ഡോ. പി. പുകഴേന്തി വ്യക്തമാക്കി. ഫ്യൂച്ചര്‍ സ്റ്റഡീസില്‍ ഇന്റര്‍ ഡിസിപ്ലിനറി സോഷ്യല്‍ സയന്‍സിലെ തന്റെ എംഫില്‍ ആന്ത്രപ്പോളജി എംഫിലിന് സമമാണെന്ന കേരള സര്‍വകലാശാല ഉത്തരവ് താന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നതാണെന്നും അതിനാല്‍ നിയമനം യോഗ്യതയ്ക്കനുസരിച്ചാണെന്നും സജിത്കുമാര്‍ വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: