കൊച്ചി: ഒന്നിനു പിറകെ ഒന്നൊയി കള്ളക്കേസുകള്‍ എടുത്തു. പഴയ രാഷ്ട്രീയ കേസുകള്‍ കുത്തിപ്പൊക്കി പൊടിതട്ടിയെടുത്തു. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ നിത്യേന ഓടിച്ചു. രോഗംമൂലം അവശനായിട്ടും ചികില്‍സ നിഷേധിച്ചു. വിശ്രമം നല്‍കിയില്ല. ക്ഷീണിതനായപ്പോള്‍ ചായ വാങ്ങി നല്കിയ പോലീസുദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ പോലും മടിച്ചില്ല സര്‍ക്കാര്‍.
പിണറായി സര്‍ക്കാര്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ അക്ഷരാര്‍ഥത്തില്‍ വേട്ടയാടുകയായിരുന്നു, അതും പ്രതികാരബുദ്ധിയോടെ. നവംബര്‍ 17 മുതല്‍ ഡിസംബര്‍ ഏഴുവരെ കസ്റ്റഡിയിലായിരുന്നു. കോടതി വരെ ഇക്കാര്യം ചൂണ്ടിക്കാട്ടി. ഒടുവില്‍ വെള്ളിയാഴ്ച ഹൈക്കോടതി അവസാന കേസില്‍ ജാമ്യം നല്കി. ഒടുവില്‍ ഇന്നലെ രാവിലെ പുറത്തിറങ്ങി. മൂന്നാഴ്ചത്തെ കൊടിയ പീഡനങ്ങള്‍ക്കു ശേഷം.
കേരളത്തിലെ നീതി ബോധമുള്ള ജനത ആ മോചനം എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്നതിന് തെളിവായി സുരേന്ദ്രന് ലഭിച്ച വന്‍ സ്വീകരണവും സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന പ്രതികരണങ്ങളും. ഡോ. എം.ജി.എസ്. നാരായണന്, ഡോ. കെ.എസ്. രാധാകൃഷ്ണന്, മാടമ്പ് കുഞ്ഞുകുട്ടന്, ഷാജി കൈലാസ്, ശത്രുഘ്നന്‍, വി.ആര്. സുധീഷ്, യു.കെ. കുമാരന്, തായാട്ട് ബാലന്, ആര്.കെ. ദാമോദരന്‍, ശ്രീകുമാരി രാമചന്ദ്രന്, സജി നാരായണന്, കൊച്ചുപ്രേമന്, സോനാ നായര്‍, രാജസേനന്, തുളസിദാസ്, പി.ആര്. നാഥന് തുടങ്ങിവര്‍ സുരേന്ദ്രന്റെ മോചനം ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവനയിറക്കി. മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍, പ്രമുഖ ചലച്ചിത്ര നടന് ജോയി മാത്യു എന്നിവരുള്‍പ്പെടെ സുരേന്ദ്രന്റെ അറസ്റ്റിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.
ഫസല്‍ വധക്കേസില്‍ ഡിവൈഎസ്പിമാര്‍ക്ക് എതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടുവെന്ന പഴയകേസ് തപ്പിയെടുത്ത് വാറന്റാക്കി. ചാലക്കയം ടോള്‍ ഗേറ്റ് തകര്‍ത്തുവെന്നാരോപിച്ച് കേസ് എടുത്തു. സന്നിധാനത്ത് അന്‍പത്തിരണ്ടുകാരിയെ തടഞ്ഞെന്നാരോപിച്ച് കേസ് എടുത്തു. തഹസീല്‍ദാരെ തടഞ്ഞതുമായി ബന്ധപ്പെട്ട പഴയ കേസും കുത്തിപ്പൊക്കിയെടുത്ത് വാറന്റാക്കി. നെടുമ്പാശ്ശേരിയില്‍ തൃപ്തി ദേശായിയെ ആരൊേെക്കയാ ചേര്‍ന്ന് തടഞ്ഞതിന്റെ കുറ്റവും ചുമലില്‍ വെച്ചുകെട്ടി.
നെയ്യാറ്റിന്‍കരയില്‍ പ്രകോപനപരമായി പ്രസംഗിച്ചുവെന്ന് പറഞ്ഞ് കേസെടുത്തു. ഇതില്‍ മിക്ക കേസുകളിലും അതത് സ്ഥലങ്ങളില്‍ നിന്നുതന്നെ ജാമ്യം ലഭിച്ചു. അന്‍പത്തിരണ്ടുകാരിയെ തടഞ്ഞെന്ന കേസില്‍ ഒടുവില്‍ ഹൈക്കോടതിയും ജാമ്യമനുവദിച്ചു. ഇതിനിടെ പുതിയ കേസുകള്‍ എടുക്കാന്‍ ശ്രമമാരംഭിച്ചു. പല കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് പുതിയതുണ്ടാക്കാനുള്ള ശ്രമം മുഖ്യമന്ത്രി പിണറായി വിജയന് ഉപേക്ഷിച്ചത്.
ഓരോ കേസിന്റെ പേരിലും തിരുവനന്തപുരത്തു നിന്ന് ദിവസവും കാറില്‍ കണ്ണൂരടക്കമുള്ള സ്ഥലങ്ങളിലെ കോടതികളില്‍ ഹാജരാക്കാന്‍ യാത്ര. അതും ഒരു മിനിറ്റു പോലും വിശ്രമം നല്‍കാതെ. സുരേന്ദ്രനെ എക്കാലവും ജയിലില്‍ അടയ്ക്കാന്‍ സാധ്യമല്ലെന്ന് ഹൈക്കോടതി വരെ പറഞ്ഞു. സുരേന്ദ്രനെ ജയിലിലടച്ചിടാമെന്ന് കരുതിയ പിണറായി സര്‍ക്കാരിന്റെ പദ്ധതി പാളി. വിമര്‍ശനത്തിന്റെ കൂരമ്പുകളയക്കുന്ന സുരേന്ദ്രനെ സര്‍ക്കാരിനും സിപിഎമ്മിനും ഭയമാണെന്നതാണ് വസ്തുത. ഇടതു സര്‍ക്കാരിന്റെ ക്രൂരതകള്‍ താണ്ടി പുറത്തുവന്ന സുരേന്ദ്രന് കൂടുതല്‍ ജനപ്രിയനേതാവാകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: