ശ്രീനഗര്‍: ജമ്മു കശ്മീരിലെ മുജ്ഗുന്ദ് മേഖലയില്‍ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ട ഭീകരരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. ഇവര്‍ ഏത് ഭീകര സംഘടനയില്‍ പെട്ടവരാണെന്ന് വ്യക്തമല്ല.
ഭീകരരില്‍ നിന്ന് പാക് നിര്‍മിത ആയുധങ്ങളും കറന്‍സികളും പിടിച്ചെടുത്തിട്ടുണ്ട്. ശനിയാഴ്ചയാണ് മേഖലയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പോലീസും സുരക്ഷസേനയും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ഭീകരര്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ആക്രമണത്തില്‍ പരിക്കേറ്റ സൈനികരെയും പോലീസുകാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനിക വൃത്തങ്ങള്‍ അറയിച്ചു. ആക്രമണത്തില്‍ നാല് വീടുകള്‍ തകര്‍ന്നു. സംഭവത്തെ തുടര്‍ന്നു പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: