തിരുവനന്തപുരം : ബിജെപി ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന്റെ നിരാഹാര സമരം അവസാനിപ്പിക്കുന്നതിന് മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് ക്ലിഫ് ഹൗസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിനെ നേരെ പോലീസ് അതിക്രമം. മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പിരിച്ചു വിടുന്നതിനായി ആദ്യം ജനപീരങ്കിയും, കണ്ണീര്‍വാതകവും ഉപയോഗിച്ചു. അതിനുശേഷം പിരിഞ്ഞുപോകാനൊരുങ്ങിയ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് വീണ്ടും ലാത്തിവീശി ഓടിക്കുകയായിരുന്നു. ഇതില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ പിന്‍വലിക്കണം. കള്ളക്കേസുകളില്‍ നിന്ന് കെ. സുരേന്ദ്രനെ ഒഴിവാക്കണം. എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എ.എന്‍. രാധാകൃഷ്ണന് നിരാഹാര സമരം ചെയ്യുന്നത്. സെക്രട്ടറിയേറ്റിനു പടിക്കലുള്ള സമരം ഏഴുദിവസമായി.
അതേസമയം പോലീസ് ലാത്തിച്ചാര്‍ജില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതില്‍ പ്രതിഷേധിച്ച് പി. കെ. കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: