ന്യൂദല്‍ഹി : അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി രാംലീല മൈതാനത്ത് വിഎച്ച്പിയുടെ നേതൃത്വത്തില്‍ കൂറ്റന്‍ റാലി സംഘടിപ്പിച്ചു. മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി റാലിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദല്‍ഹി, ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗര്‍, ഭാഗ്പഥ്, മീററ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നടക്കം ഒന്നരലക്ഷത്തോളം ആളുകളാണ് റാലിയില്‍ പങ്കെടുത്തത്.
ജനങ്ങളുടെ ആഗ്രഹം മനസ്സിലാക്കി രാമക്ഷേത്രം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഭയ്യാജി അറിയിച്ചു. പാര്‍ലമെന്റ് ശീതകാല സമ്മേളനം ചൊവ്വാഴ്ച ആരംഭിക്കാനിരിക്കേയാണ് റാലി നടത്തിയത്.
റാലിയോടനുബന്ധിച്ച് പ്രദേശത്ത സുരക്ഷ പോലീസ് കര്‍ശ്ശനമാക്കിയിരുന്നു. റാലി വിജയിപ്പിക്കുന്നതിനായി വിഎച്ച്പിയുടെ നേതൃത്വത്തില്‍ എല്ലാ വീടുകള്‍ കയറിയിറങ്ങി പ്രചാരണം നടത്തിയിരുന്നു.
രാമ ക്ഷേത്രം നിര്‍മിക്കുന്നതിന് സര്ക്കാര്ബില്ല് പാസ്സാക്കണം. ആയിരക്കണക്കിന് ആളുകള്‍ അതാണ് ആഗ്രഹിക്കുന്നതെന്നും വിഎച്ച്പി വക്താവ് വിനോദ് ബന്‍സാല്‍ അറിയിച്ചു. വിഎച്പി പ്രസിഡന്റ് വിഷ്ണു സാദാശിവ് കോക്ജെ, ഇന്റര്‍നാഷണല്‍ വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ തുടങ്ങിയ പ്രമുഖര്‍ റാലിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: