തിരുവനന്തപുരം : സര്‍ക്കാരില്‍ നിന്നും അവഗണനയാണെന്നും തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്പെഷ്യല്‍ സ്കൂള്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നു. സംസ്ഥാനത്തെ 288 സ്പെഷ്യല്‍ സ്കൂളുകളില്‍ നിന്നുള്ള ആറായിരത്തോളം ജീവനക്കാരണ് സമരത്തിനിറങ്ങുന്നത്.
ഇതിന്റെ ഭാഗമായി ഡിസംബര്‍ 13ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും. സ്പെഷ്യല്‍ സ്കൂള്‍ പാക്കേജ് നടപ്പിലാക്കുക, പ്രകടന പത്രികയിലെ വാഗ്ദാനമായ എയ്ഡഡ് പദവി നടപ്പിലാക്കുക, ജോലി സുരക്ഷിതത്വം ഉറപ്പു വരുത്തുക, ക്ഷേമനിധിയും പെന്‍ഷനും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.
അമ്പതിലധികം കുട്ടികളുള്ള സ്കൂളുകളെ കഴിഞ്ഞസര്‍ക്കാര്‍ എയ്ഡഡ് പദവിയിലേക്ക് ഉയര്‍ത്തിയിരുന്നു. എല്‍ഡിഎഫ് അധികാരത്തില്‍ എന്നാല്‍ സര്‍ക്കാര്‍ മാനദണ്ഡപ്രകാരം എല്ലാ സ്കൂളുകളേയും എയ്ഡഡാക്കി ഉയര്‍ത്തുമെന്ന് പ്രകടന പത്രികയില്‍ വാഗാദാനം നല്‍കിയിരുന്നതാണ്. ഇത് നടപ്പിലാക്കിയില്ലെന്നും ജീവനക്കാര്‍ ആരോപിക്കുന്നുണ്ട്.
അതേസമയം മാനസിക വൈകല്യമുള്ള കുട്ടികള്‍ക്കായി സര്‍ക്കാര്‍ പ്രതിവര്‍ഷം 6,500 രൂപ മാത്രമാണ് ചെലവഴിക്കുന്നത്. എന്നാല്‍ കാഴ്ച, ശ്രവണ വൈക്യമുള്ള കുട്ടികള്‍ക്കായി പ്രതിവര്‍ഷം 1,25,000 രൂപ ചെലവഴിക്കുന്നുണ്ടെന്നും സ്പെഷ്യല്‍ സ്കൂള്‍ ജീവനക്കാരുടെ സംഘടന കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: