ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍നിന്നും ഭീകരന് പിടിയില്‍. റിയാസ് അഹമ്മദാണ് ശ്രീനഗറിലെ മുജ്ഗുഡില്നിന്ന് അറസ്റ്റിലായത്. യുവാക്കളെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രരിപ്പിക്കുന്നതില് ഇയാള്‍ മുഖ്യ പങ്ക് വഹിച്ചിരുന്നു. 24 മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് സൈന്യം ഭീകരനെ പിടികൂടിയത്. നേരത്തെ മുജ്ഗുഡില് മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു.
ഒരു ലഷ്കര്‍ ഇ തൊയ്ബ കമാന്‍ഡറും രണ്ട് കശ്മീരി ഭീകരരെയുമാണ് സൈന്യം വധിച്ചത്. ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്കും മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. ശ്രീനഗറിലെ മുജ്ഗുഡില് ശനിയാഴ്ച വൈകുന്നേരമാണ് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
ഭീകരര്‍ ഒളിച്ചിരിക്കുന്നതായി ഇന്റലിജന്‍സ് വിവരം ലഭിച്ചതിനെ തുടര്‍ന്നു സൈന്യം നടത്തിയ തെരച്ചിലിനിടെ ഭീകരര്‍ സുരക്ഷാ സേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്നു പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: