തിരുവനന്തപുരം: സര്‍ക്കാര്‍ നടത്താന്‍ പോകുന്നത് വനിതാ മതിലല്ല വര്‍ഗീയ മതിലാണെന്നും ചരിത്രത്തോട് ചെയ്യുന്ന അനീതിയാണിതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാലറി ചലഞ്ച് പോലെ സര്‍ക്കാര്‍ തീരുമാനം ആന മണ്ടത്തരമാണ്. വനിതാ മതില് സംഘടിപ്പിക്കുന്നതിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതും ഖജനാവിലെ പണം ചെലവഴിക്കുന്നതും അധികാരദുര്‍വിനിയോഗമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിപിഎമ്മിനോ എല്‍ഡിഎഫിനോ മതില് കെട്ടണമെങ്കില്‍ അതിന് പാര്‍ട്ടി പണം ചെലവാക്കണം. സാലറി ചലഞ്ച് പോലെ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. സര്‍ക്കാര്‍ജീവനക്കാര്‍ എന്തിനുവേണ്ടിയാണ് വനിതാ മതിലില്‍ പങ്കെടുക്കേണ്ടത്? കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിക്കാനുള്ള ബാദ്ധ്യത സര്‍ക്കാരിനുണ്ടെന്നും അല്ലാത്ത പക്ഷം സംസ്ഥാനത്തിന്റെ മതേതര മൂല്യങ്ങള്‍ തകര്‍ക്കപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.
ഓരോ ദിവസവും സംഘടനകള്‍ പിന്മാറിക്കൊണ്ടിരിക്കുന്നു. മതില് കേരള സമൂഹത്തില്‍ മുറിവുണ്ടാക്കാന്‍ മാത്രമേ ഉപകരിക്കൂ. കേരളത്തിലെ ജനങ്ങള്‍ ഇതൊന്നും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിനുശേഷമുള്ള പുനരുധാരണ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാര്‍ പരാജയമാണെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: