ചോരപൊടിയുന്ന ഒരുമനസ്സുമായിട്ടാണ് ഞാനിത് എഴുതുന്നത്. സന്നിധാനത്തെ നിയന്ത്രണങ്ങളെ തുടര്‍ന്ന് വൃത്തിഹീനമായ സ്ഥലത്ത് കിടന്നുറങ്ങുന്ന അയ്യപ്പന്മാരുടെ ചിത്രം (ജന്മഭൂമി ദിനപത്രം, 2018 നവംബര്‍ 21 ബുധന്‍) മനസ്സിലുണ്ടാക്കിയ മുറിവ് അത്രപെട്ടെന്നൊന്നും ഉണങ്ങുമെന്ന് തോന്നുന്നില്ല. മാലയിട്ട് വ്രതമെടുത്ത് ശബരിമലയില്‍ സ്വാമിദര്ശനത്തിനെത്തുന്ന ഭക്തന്മാര്ക്കുണ്ടായ പരിതാപകരമായ സ്ഥിതി വിശേഷം കണ്ണുകളെ ഈറനണിയിക്കുന്നു.
സനാതന ധര്‍മ്മം പിറന്ന നാട്ടില്‍ ഹിന്ദുവായി പിറന്നുപോയതുകൊണ്ട് അനുഭവിക്കേണ്ടിവരുന്ന കൊടിയ അപമാനങ്ങള്‍, നൊമ്പരങ്ങള്‍ ഇവിടെ മറ്റൊരു ജനതക്കുമില്ല. പത്രം സമൂഹത്തോടും സത്യത്തോടും പുലര്‍ത്തുന്ന ധാര്‍മ്മികമായ പ്രതിബദ്ധത അഭിനന്ദനാര്‍ഹമാണ്, ശ്ലാഘനീയമാണ്. അതിനുപകരം വെയ്ക്കാന്‍ മറ്റെന്താണുള്ളത്?
വാര്‍ത്തകളും ചിത്രങ്ങളും വായനക്കാരുടെ മുന്നിലെത്തിക്കുന്നതിന് പിന്നിലുള്ളവരുടെ അര്‍പ്പണബോധവും അദ്ധ്വാനവും കഷ്ടപ്പാടും ഞാനറിയുന്നു… അതിനെ ആദരിക്കുന്നു. ജന്മഭൂമി കാലത്തിനുനേരെ സധൈര്യം പിടിച്ച കണ്ണാടിയാണ്. ഭക്തര്‍ക്കൊപ്പം എന്നെല്ലാവരും പറയുന്നുണ്ട്. ആരു പറയുന്നതാണ് സത്യം, ആരാണ് ഭക്തര്‍ക്കൊപ്പം എന്ന വസ്തുത, ഇന്ന് ആരും പറഞ്ഞുകൊടുക്കാതെ വായനക്കാര്‍ക്ക് അറിയാം.
-സി.എ. ശശിധരന് നായര്‍,
തൊടുപുഴ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: