കൊച്ചി: സൂചികുത്താന്‍ ഇടം ലഭിച്ചാല്‍ അവിടെയും അഴിമതി നടത്തുമെന്ന അവസ്ഥയിലാണ് കാര്യങ്ങളെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. അന്താരാഷ്ട്ര അഴിമതി ദിനത്തിന്റെ ഭാഗമായി അഴിമതി വിരുദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരം മുതലാളിത്വ വ്യവസ്ഥിതിയില്‍ നിന്ന് അഴിമതിക്കുള്ളിലേക്ക് മാറിയിരിക്കുന്നു. വിജിലന്‍സിന്റെയും സിബിഐയുടെയുമൊക്കെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. രാജ്യത്തെ ജനങ്ങളില്‍ വലിയൊരു വിഭാഗവും അഴിമതിയെന്നതിനെക്കുറിച്ച് നിശ്ചയമില്ലാത്ത നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
സെന്‍ട്രല്‍ വിജിലന്‍സ് കമീഷന്റെ അഴിമതി വിരുദ്ധ പ്രതിജ്ഞ എടുത്തിട്ടുള്ളത് ഇന്ത്യയിലെ അരശതമാനം ആളുകള്‍ മാത്രമാണ്. പഞ്ചായത്തിലെ ജനപ്രതിനിധികള്‍ മുതല്‍ മന്ത്രിമാര്‍വരെ സ്വത്ത് വിവരങ്ങള്‍ പ്രഖ്യാപിക്കണമെന്ന് നിയമമുണ്ടെങ്കിലും ഒന്നുമുണ്ടാകാറില്ല. സംവിധാനങ്ങള്‍ സുരക്ഷിതമല്ലെന്നുള്ളതും സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാകുന്നില്ലെന്നതുമൊക്കെ അഴിമതിയില്‍ നിന്നുണ്ടായിരിക്കുന്ന പരിണിത ഫലങ്ങളാണെന്ന് ജേക്കബ് തോമസ പറഞ്ഞു.
കോര്‍പറേറ്റുകളുടെ താല്പര്യം സംരക്ഷിക്കലാണ് അഴിമതിയിലൂടെ യഥാര്‍ഥത്തില്‍ ലക്ഷ്യംവെക്കുന്നതെന്ന് അഡ്വ.എ.ജയശങ്കര്‍ അഭിപ്രായപ്പെട്ടു. മൂലധന ശക്തികളാണ് അഴിതമിയെ സംരക്ഷിക്കുന്നത്. അഴിമതി എല്ലാക്കാലത്തും ഉണ്ടായിരുന്നു. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ തകര്‍ച്ചക്ക് കാരണം മോദിയുടെ സൗന്ദര്യമായിരുന്നില്ല, മറിച്ച് അഴിമതിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഴിമതി വിരുദ്ധ നിയമങ്ങള്‍ നടപ്പാക്കാന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ലെന്ന് ആര്‍ടിഐ കേരള ഫെഡറേഷന് പ്രസിഡന്റ് അഡ്വ.ഡി.ബി ബിനു കുറ്റപ്പെടുത്തി. അവകാശവും ഔദാര്യവും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ മനസിലാക്കുമ്പോള്‍ മാത്രമെ അഴിമതിയെക്കുറിച്ചുള്ള കൃത്യമായ ബോധ്യമുണ്ടാകുകയുള്ളുവെന്ന് പൊതുപ്രവര്ത്തകന് സി.ആര് നീലകണ്ഠന് പറഞ്ഞു. അഡ്വ.എം.ആര് രാജേന്ദ്രന് നായര്‍, ബാലസുബ്രമണ്യം, വി.എ നസീര്‍, ബെന്നി ജോസഫ് എന്നിവര്‍ സംസാരിച്ചു. അഴിമതി മുക്തരായ ഉദ്യോഗസ്ഥര്‍ക്ക് പുരസ്കാരം നല്കാന് യോഗം തീരുമാനിച്ചു. അതിനായി വിജിനറ്റ് ഗ്രൂപ്പ് രൂപവത്കരിച്ചു. അത്തരത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റമടക്കമുള്ള ശിക്ഷ നടപടികള്‍ക്ക് നിയമസഹായവും നല്‍കും. ദുരിതം അനുഭവിക്കുന്ന സാധാരണക്കാര്‍ക്കും പിന്തുണയും നിയമ സഹായവും നല്‍കാനും വിജിനറ്റ് ഗ്രൂപ്പ് തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: