ആലപ്പുഴ: ഒപ്പന മത്സരത്തിന് പാട്ടുപാടാന്‍ സൗഭാഗ്യ എത്തിയത് ആശുപത്രി കിടക്കയില്‍ നിന്ന് ഒടിഞ്ഞ കാലുമായി. കൊല്ലം തങ്കശ്ശേരി തേവള്ളി ഗവ. എച്ച്എസിലെ വിദ്യാര്‍ഥിനി സൗഭാഗ്യയാണ് വാഹനാപകടത്തെത്തുടര്‍ന്ന് ഒടിഞ്ഞ കാലുമായി സംസ്ഥാന കലോത്സവ വേദിയില്‍ എത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് അച്ഛനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവെ എതിരേ വന്ന കാര്‍ ഇവരെ ഇടിച്ചു വീഴ്ത്തിയത്. സൗഭാഗ്യയുടെ ഇടതു കാലൊടിഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് കലോത്സവത്തിന്റെ തീയതിയും അടുത്തത്. കഴിഞ്ഞ സംസ്ഥാന കലോത്സവത്തിനും സൗഭാഗ്യയാണ് സ്കൂളിലെ ഒപ്പന സംഘത്തിന് വേണ്ടി പാടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
ഈ വര്‍ഷവും സൗഭാഗ്യയുടെ സഹായം സഹപാഠികള്‍ ആവശ്യപ്പെട്ടു. ഇതോടെ എല്ലാ അവശതകളും മറന്ന് അമ്മ ഷേര്‍ളിയുമായി സൗഭാഗ്യ ആലപ്പുഴയിലെ കലോത്സവ വേദിയിലെത്തി. അമ്മയും സഹപാഠികളും സൗഭാഗ്യയെ തോളിലേറ്റിയാണ് കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: