തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ നിരാഹാര സമരം ഇന്ന് എട്ടാം ദിവസത്തിലേക്ക് കടന്നു. നിരോധനാജ്ഞ നീട്ടിയ സാഹചര്യത്തില്‍ ഒരു വിട്ട് വീഴ്ച്ചക്കും തയ്യാറല്ലെന്നും 144 പിന്‍വലിക്കണമെന്നുമാണ് ആവശ്യം. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയേറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും ഇന്ന് ബി ജെ പി മാര്‍ച്ച് സംഘടിപ്പിക്കും. സമരം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് മാര്‍ച്ചെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണം, കെ സുരേന്ദ്രനെതിരായ കള്ള കേസുകള്‍ പിന്‍വലിക്കണം, ഭക്തരെ അടിച്ചമര്‍ത്തിയ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിത കാല നിരാഹാര സമരം. കൂടുതല്‍ കേന്ദ്ര- സംസ്ഥാന നേതാക്കളും സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരും സമരത്തിന് അഭിവാദ്യമര്പ്പിക്കാനെത്തും. ജയില്‍ മോചിതനായ ശേഷം ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനും അദ്ദേഹത്തെ സന്ദര്‍ശിക്കാനായി സമരപ്പന്തലില്‍ എത്തിയിരുന്നു.
അതേ സമയം രാധാകൃഷ്ണന്റെ ആരോഗ്യനില വഷളാകുന്നതായി അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാരുടെ സംഘം വ്യക്തമാക്കി. അദ്ദേഹത്തെ ഉടനടി ആശുപത്രിയിലേക്ക് മാറ്റണമെന്നും പക്ഷേ അതിന് അദ്ദേഹം സന്നദ്ധനല്ലെന്നും ഡോക്ടര്‍മാരുടെ സംഘം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: