തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശമദ്യം വില്ക്കാന് ബാറുകള്‍ക്ക് അനുമതി നല്‍കിയതില്‍ വന്‍ അഴിമതിയെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. അന്തര്‍ദേശീയ മദ്യമാഫിയയ്ക്ക് മദ്യമൊഴുക്കാന്‍ അവസരമൊരുക്കിയെന്നും എത്ര കോടിയാണ് അഴിമതിയാണ് നടത്തിയതെന്ന് അറിയേണ്ടതെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മദ്യ കുംഭകോണമാണെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.
‘ഒരു റേഷന്‍ കട അനുവദിക്കണമെങ്കില്‍ പോലും നിരവധി നിബന്ധനകള്‍ പാലിക്കേണ്ടതായിട്ടുണ്ട്. അങ്ങനെയിരിക്കെ ഒരു തരത്തിലുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും പാലിക്കാതെ ബ്രൂവറി- ഡിസ്റ്റലറി നടത്തിപ്പിനായി സര്‍ക്കാര്‍ നേരിട്ട് അനുമതി നല്‍കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരുതരത്തിലുമുള്ള പാരിസ്ഥിതിക ആഘാത പഠനങ്ങളും നടന്നിട്ടില്ല’. പ്രളയത്തിന്റെ മറപിടിച്ചായിരുന്നു സര്‍ക്കാര്‍ നീക്കം. കോടികളുടെ അഴിമതിയാണ് സംസ്ഥാനത്ത് നടന്നിരിക്കുന്നതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: