തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി കാറിന് മുന്നില്‍ തള്ളിയിട്ടു കൊന്ന സനല്‍കുമാറിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റുമുന്നില് അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചു. സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണമെന്നും ജീവിക്കാന്‍ സാഹചര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സമരം. വിജിക്കൊപ്പം രണ്ടു മക്കളും സനലിന്റെ മാതാവും സത്യഗ്രഹത്തിനുണ്ട്.
സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും വിജി പറഞ്ഞു. താമസിക്കുന്ന വീട് ജപ്തി ഭീഷണിയിലാണ്. ജീവിക്കാന്‍ മാര്‍ഗമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിജിക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരവും ജോലിയും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ അതില്‍ നടപടിയുണ്ടായില്ല. വീട് നിര്‍മാണത്തിനായി സനലിന്റെ അച്ഛന് സര്‍ക്കാര്‍ പ്രസില്‍ ജോലി ചെയ്യുമ്പോള്‍ ഏഴ് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാല്‍ പെന്‍ഷനായ ദിവസം തന്നെ അച്ഛന് ആത്മഹത്യ ചെയ്തതോടെ പലിശ കയറി വലിയ തുകയായി. ഇതിന്റെ അടവ് മുടങ്ങാതിരിക്കാന്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്ന് 50000 രൂപ സനല്‍ കടമെടുത്തിരുന്നു,. സനല്‍ കൊല്ലപ്പെട്ടതോടെ ഇതിന്റെ അടവും മുടങ്ങി. ഇതോടെ ബാങ്കുകാര് ജപ്തി നോട്ടീസ് അയച്ചു.
നവംബര്‍ അഞ്ചിനാണ് ഡിവൈഎസ്പി ഹരികുമാര്‍ കാറിന് മുന്നില്‍ തള്ളിയിട്ടു സനല്‍കുമാറിനെ കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: