തിരുവനന്തപുരം: സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ മുട്ടുമടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ നിരോധനാജ്ഞ നീട്ടുന്നത് ബോധപൂര്‍വമാണ്. പ്രതിപക്ഷ എംഎല്‍എമാര്‍ സമരം നടത്തുന്നതുകൊണ്ടാണ് നിരോധനാജ്ഞ നീട്ടിക്കൊണ്ടു പോകുന്നത്. ഇതിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യം ഉണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
സ്പീക്കര്‍ ക്ഷണിച്ചത് അനുസരിച്ച് പ്രതിപക്ഷം ഇന്ന് സ്പീക്കറെ കണ്ടിരുന്നു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോസിറ്റീവായ ഫലം കണ്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പരസ്പരം പ്രസ്താവന നടത്തി സമരം അവസാനിപ്പിക്കണമെന്നാണ് സ്പീക്കര്‍ ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ സമരത്തോടുള്ള സമീപനം പഴയക്കാലത്ത് തൊഴിലാളികളോട് മുതലാളിമാര്‍ കാണിക്കുന്ന സമീപനമാണെന്നും സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഭ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാരിന് താത്പര്യം ഇല്ല. മുഖ്യമന്ത്രി രണ്ട് തവണ സഭയില്‍നിന്നും ഇറങ്ങിപ്പോയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: