കൊല്‍ക്കത്ത: ആദ്യം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന് പറയൂ, അതിന് ശേഷം പോരാടി ഞങ്ങളെ പുറത്താക്കൂ എന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വാര്ഗിയ. ഇന്ന് നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണായക യോഗത്തെ മുന്‍നിര്‍ത്തിയാണ് കൈലാഷിന്റെ പ്രസ്താവന.
2019 ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി മഹാസഖ്യം രൂപീകരിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് പ്രതിപക്ഷ പാര്‍ട്ടി ഇന്ന് യോഗം ചേരുന്നത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുക എന്ന സൂചനയുമുണ്ട്. എന്നാല്‍ ബംഗാളില്‍ ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ എതിരാളികള്‍ കോണ്‍ഗ്രസാണോ കമ്മ്യൂണിസ്റ്റാണോ എന്ന് മമത ആദ്യം വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് മുകുള്‍ റോയി പറഞ്ഞു.
1998ല്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് രൂപം കൊണ്ടത് മുതല്‍ കോണ്‍ഗ്രസും സിപിഎമ്മും തങ്ങളുടെ രാഷ്ട്രീയ എതിരാളികളാണെന്നാണ് മമത പറയുന്നത്. 20 വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ട്ടി തങ്ങളുടെ മുഖ്യ എതിരാളികളെന്ന് വിശേഷിപ്പിച്ചിരുന്നത് സിപിഎമ്മിനെയാണ്. ഇനി വ്യക്തത വരേണ്ടത് ഒരു കാര്യത്തിലാണ്- രണ്ട് പാര്‍ട്ടികളുമായി തൃണമൂല്‍ കൂട്ടുകൂടിയോ? മുകുള്‍ റോയി ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: