തിരുവനന്തപുരം: പതിമൂന്നുകാരിയുടെ ആത്മഹത്യചെയ്ത സംഭവത്തില്‍ സ്കൂള്‍ വാന്‍ ഡ്രൈവര്‍ കുറ്റക്കാരന്‍. ഇയാളുടെ നിരന്തരമായ ലൈംഗിക പീഡനം മൂലമാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതേ തുടര്‍ന്ന് വാന്‍ ഡ്രൈവര്‍ക്കെതിരെ കുറ്റം ചുമത്താന്‍ തിരുവനന്തപുരം പോക്സോ കോടതി ഉത്തരവിട്ടു.
മലയിന്‍കീഴ് ഗോവിന്ദ മംഗലം തകിടിയില്‍ കുളത്തിന് സമീപം എസ്.ബി. സദനത്തില്‍ സുരേന്ദ്രന് നായരുടെ മകന് അനു എന്നും വിളിക്കുന്ന പ്രവീണ്‍ കുമാര്‍ (26) ആണ് കേസിലെ പ്രതി. പെണ്‍കുട്ടി 4 മാസത്തെ പീഡന വിവരം ഹിന്ദിയില്‍ തന്റെ ഡയറിയില്‍ രേഖപ്പെടുത്തി അലമാരയില്‍ സൂക്ഷിച്ചു വച്ചിരുന്നു. ഈ ഡയറിക്കുറിപ്പാണ് കേസിന് തുമ്പുണ്ടാക്കിയത്. പ്രവീണാണ് കുട്ടിയെ സ്കൂളില്‍ കൊണ്ടുപോവുകയും വീട്ടില്‍ കൊണ്ടു വിടുകയും ചെയ്തിരുന്നത്. ഇതിനിടെയിള് ഇയാള്‍ പ്രണയം നടിച്ച് പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു.
2011 മാര്‍ച്ച് 13 മുതല്‍ ജൂലൈ 27 വരെ പ്രതി നിരന്തരമായി ശാരീരികമായി പീഡിപ്പിച്ചതിനാലുള്ള മാനസിക വിഷമം മൂലമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും ഊരൂട്ടമ്പലം കൃഷ്ണപുരം എന്ന സ്ഥലത്ത് ഡ്രൈവറുടെ കാര്‍ ഒതുക്കുന്ന കാര്‍ ഷെഡ്ഡിനുള്ളില്‍ കാറില്‍ വച്ചും പീഡിപ്പിച്ചെന്ന പ്രതിയുടെ കുറ്റസമ്മതവും പോലീസ് കോടതിയില്‍ ഹാജരാക്കി.
2011 ജൂലൈ 28 വൈകിട്ട് 4.30 നും 5.30നും ഇടക്കാണ് പെണ് കുട്ടി ആത്മഹത്യ ചെയ്തത്. മണക്കാട് വില്ലേജില്‍ നെടുങ്കാട് വാര്‍ഡില്‍ കീഴാറന്നൂരില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥിനി വീടിന്റെ രണ്ടാമത്തെ നിലയിലുള്ള ബെഡ് റൂമിലെ ഫാനിന്റെ ഹുക്കില്‍ ഷാള്‍ ഉപയോഗിച്ച് കെട്ടി തൂങ്ങി മരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: