ന്യൂല്‍ഹി: കോടതി ഉത്തരവു പ്രകാരം തയാറാക്കിയ ആസാമിലെ ദേശീയ പൗരത്വ രജിസ്ട്രിയില്‍ നിന്ന് പുറത്തായ 30 ലക്ഷത്തിലേറെപ്പേരുടെ വോട്ടവകാശം നഷ്ടപ്പെട്ടേക്കും. പുറത്തായവര്‍ എന്തെങ്കിലും രേഖ ഹാജരാക്കിയാല്‍ വോട്ടവകാശം നല്‍കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നതെങ്കിലും ദേശീയ പൗരത്വ രജിസ്റ്ററിന് അതിന്‍േറതായ വിലയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചു. ആ രേഖ തള്ളാനാവില്ല.
ഇതില്‍ നിന്ന് പുറത്തായവരുടെ വോട്ടവകാശം എടുത്തു കളയുകയാണ് അടുത്ത യുക്തിസഹമായ നടപടി. പുറത്താക്കിയതിനെതിരെ പരാതി നല്‍കിയവരുടെ വാദം കേട്ട് അവരുടെ അവകാശ വാദം പരിഗണിച്ച് അടുത്ത നടപടി എടുക്കും.
രജിസ്റ്ററില്‍ നിന്ന് പുറത്തായവര്‍ക്ക് ട്രിബ്യൂണലിനെയും കോടതികളെയും സമീപിക്കാം. ഇതിനുള്ള അവസാന തീയതി ഈ മാസം 15 ആണ്. പട്ടികയില്‍ നിന്ന് പുറത്തായവര്‍ 40 ലക്ഷം പേരാണെങ്കിലും പരാതി നല്കിയവര് വെറും പത്തു ലക്ഷം പേരാണ്. എതിര്‍പ്പ് പ്രകടിപ്പിച്ചവര്‍ വെറും ഇരുനൂറിലേറെപ്പേരും.
അതിനര്‍ഥം ഈ 30 ലക്ഷം പേരും പുറത്താക്കപ്പെടേണ്ടവരായിരുന്നുവെന്നും രജിസ്റ്റര്‍ തയാറാക്കിയ നടപടി ശരിയായിരുന്നുവെന്നുമാണ്. ഇവര്‍ക്ക് ( 30 ലക്ഷം)തങ്ങള്‍ പൗരന്മാരാണെന്ന് തെളിയിക്കാന്‍ വേണ്ട രേഖകള്‍ ഒന്നും കൈവശം ഇല്ലെന്നര്‍ഥം, അഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: