ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചത് ഈ മാസം 14ന് ഭരണസമിതി വീണ്ടും ചേരാനിരിക്കെ. വിവിധ വിഷയങ്ങളില്‍ ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ തര്‍ക്കമുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് രാജി.
ആര്‍ബിഐക്ക് സ്വയംഭരണാവകാശം നിഷേധിക്കുകയാണെന്ന തരത്തില്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബാങ്കുകള്‍ക്ക് വകതിരിവില്ലാതെ നല്കിയ വായ്പ നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കിന് കഴിയാതിരുന്നതാണ് കിട്ടാക്കടം വര്‍ധിക്കാന്‍ കാരണമായതെന്ന് ധനമന്ത്രി ജയ്റ്റ്ലിയും കുറ്റപ്പെടുത്തി.
ബാങ്കില്‍ നേരിട്ടടപെടാന്‍ സാധിക്കുന്ന ആര്‍ബിഐ നിയമത്തിലെ ഏഴാം വകുപ്പ് ഉപയോഗിച്ച് കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതാണ് ആര്‍ബിഐയെ ചൊടിപ്പിച്ചത്. ചെറുകിട, ഇടത്തരം വ്യവസായങ്ങളെ സഹായിക്കുന്ന തരത്തില്‍ വായ്പാ ചട്ടങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടിരുന്നു.
നവംബറില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ തര്‍ക്ക വിഷയങ്ങള്‍ പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുകയും ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ വായ്പകള്‍ പുതുക്കി നല്കാന് തീരുമാനിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: