2012 സെപ്തംബറിലായിരുന്നു ആ സംഭവം. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടി ഷീല കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാന്‍ ഒരുങ്ങുന്ന വാര്‍ത്ത. ദല്‍ഹിയില്‍ നടന്ന പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുമായി ചര്‍ച്ച നടത്തി കോണ്‍ഗ്രസില്‍ ചേരുമെന്ന് വെളിപ്പെടുത്തുകയും തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കകം പ്രഖ്യാപനം ഉണ്ടാകുകയും ചെയ്തു. അന്ന് 67 വയസ്സുണ്ടായിരുന്ന ഷീല പറഞ്ഞത് പണവും പ്രശസ്തിയും ആഗ്രഹിച്ചല്ല രാഷ്ട്രീയത്തിലേക്ക് വരുന്നത് മറിച്ച് സ്ത്രീ സമൂഹത്തെ രക്ഷിക്കുന്നതിനു വേണ്ടിയാണ് എന്നാണ്.
ഇപ്പോള്‍ ആറുവര്‍ഷം പിന്നിട്ടു. ഇപ്പോള്‍ വയസ് 73 ആയി. ഷീലയുടേതായി കാര്യമായ സംഭാവനകള്‍ ഒന്നും കണ്ടതുമില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ഷീലയുമായി വേദി പങ്കിടുന്നതും കണ്ടില്ല. ഷീലയ്ക്കു തടസ്സമാകാന്‍ സാധ്യതയുണ്ടെന്നു കരുതിയിരുന്ന ശോഭന ജോര്‍ജ്ജ് കോണ്‍ഗ്രസില്‍ നിന്ന് മറുകണ്ടം ചാടി പിണറായിപ്പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് സഖാവ് ഷര്‍ട്ട് വില്ക്കാന് തുടങ്ങി. എന്നിട്ടും ഷീലയുടെ അനക്കമൊന്നും ആരുംകേട്ടില്ല.
ശോഭന ജോര്‍ജ്ജിന്റ സഖാവ് ഷര്‍ട്ട് വാങ്ങാന്‍ ആളില്ലെങ്കിലും പിണറായി പാര്‍ട്ടിയില്‍ അവര്‍ക്ക് ഇപ്പോഴും വലിയ പിടിപാടാണ്. ശോഭന ജോര്‍ജ്ജ് ചാടിയ തക്കം നോക്കി അരയും തലയും മുറുക്കി ഇറങ്ങാമായിരുന്നിട്ടു കൂടി ഷീല കോണ്‍സില്‍ സജീവമായില്ല.
ഒരുപക്ഷേ കോണ്‍ഗ്രസ് നേതാക്കള്‍ക്കു കൂടുതല്‍ സ്വീകാര്യം ചെറുപ്പക്കാരെ ആയിരുന്നതുകൊണ്ടാവാം ഷീലാമ്മയ്ക്കു ഉദ്ദേശിച്ച കുതിപ്പ് കിട്ടാതെ പോയത്. അതെന്തായാലും സിനിമാ സ്വാദകരുടെ മനസ്സില്‍, ഹൃദയത്തില്‍ അവര്‍ക്ക് ഒരു സ്ഥാനമുണ്ട്. അത് നശിപ്പിക്കണമെന്നാണ് ആഗ്രഹമില്ലാത്തതുകൊണ്ടാവണം അവര്‍ സജീവമാകാത്തത് എന്ന് ആരാധകര്‍ വിശ്വസിച്ചു.
എന്നാല്‍ ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം ഷീല പ്രസ്താവനയുമായി എത്തിയത്. പ്രസ്താവന കണ്ടാല്‍ തോന്നുക അവര്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പക്ഷത്തില്ല മറിച്ച് പിണറായി പക്ഷത്താണെന്ന്. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പൊട്ടം കളിക്കുമ്പോഴാണ് അവര്‍ പിണറായിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ എത്തിയത്.
ആഗസ്റ്റ് മാസത്തിലെ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിച്ചവര്‍ക്ക് കാര്യമായ സഹായമൊന്നും എത്തിച്ചു കൊടുക്കാന്‍ ഇതുവരെ പിണറായി സര്‍ക്കാരിന കഴിഞ്ഞില്ല. രണ്ടാം അമര്‍ത്യ സെന്നിന്റെ സാലറി വെല്ലുവിളി വരെ പൊളിഞ്ഞു. കേന്ദ്രത്തെ പഴിപറഞ്ഞ് തടിതപ്പുന്നത് വിമര്‍ശന വിധേയമായപ്പോള്‍, എടുത്തിട്ടതാണ് ശബരിമലയുവതീ പ്രവേശനം. ഇതിന് പിന്തുണ പ്രഖ്യാപിച്ചെത്തിയിരിക്കുകയാണ് ഷീല.
അവര്‍ പറഞ്ഞു: ‘എത്ര എതിര്‍പ്പുകള്‍ അവഗണിച്ചാണ് മാറുമറയ്ക്കാന്‍ അവകാശം നേടിയത്? അതുപോലെ ശബരിമലയിലും യുവതികള്‍ പ്രവേശിക്കും’. ഇതിനകം ഷീലാമ്മയ്ക്ക് ചെറിയ ശമനമുണ്ടായിക്കാണണം എന്നാണ് വിശ്വാസം. മാത്രമല്ല ഇതൊരവസരം കൂടിയാണ്. ചൈനയിലെ വന്മതില് പോലെ ക്ലാസിക്കുകളില്‍ കയറിപ്പറ്റാന്‍ സാധ്യതയിച്ചെങ്കിലും കോളേജ് അധ്യാപികമാരുടെ കവിതകളില്‍ കയറാന്‍ സാധ്യതയുള്ള ഒരു മതില് ഇവിടെ പണിയുന്നുണ്ട്.
ഗ്രേവ് വിമന്‍ വാള് ഓഫ് കേരള എന്നാണ് പേര്. അച്ഛന് വെള്ളാപ്പള്ളിയാണ് മുഖ്യ മേസ്തരി. അങ്കനവാടി ടീച്ചര്മാര്, കുടുംബശ്രീ പെണ്ണുങ്ങള്, തൊഴിലുറപ്പുകാരികള്‍, ബംഗാളി സ്ത്രീകള്‍ തുടങ്ങിയവര്‍ മതിലുപണിയാനെത്തുന്നുണ്ട്. അതിനു പിന്തുണ പ്രഖ്യാപിച്ച് ഷീലാമ്മ കൂടി ചേര്‍ന്നാല്‍ പിണറായിക്കും നേട്ടം ഷീലാമ്മയ്ക്കും നേട്ടം. ഭരണപരിഷ്കാര കമ്മീഷന് എന്നൊക്കെ പറയുമ്പോലെ ഒരു സിനിമാ പരിഷ്കാര കമ്മീഷന് രൂപീകരിച്ച് ഷീലാമ്മയെ അതിന്റെ ചെയര്‍പേഴ്സണ്‍ ആക്കില്ലെന്നു ആരുകണ്ടു.
-കെ.എ. സോളമന്, എസ്എല്‍ പുരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: