പത്തനംതിട്ട: ഹിന്ദു സമൂഹത്തെ നശിപ്പിക്കാന്‍ സര്‍ക്കാര്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം അധിപതി സ്വാമി ചിദാനന്ദപുരി. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നടന്ന ഗുരുസ്വാമിമാരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല യുവതീപ്രവേശനത്തിന് അനുകൂലമായി സപ്തംബര്‍ 28ന് സുപ്രീം കോടതി വിധി വന്നു. ആചാരവിരുദ്ധമായ വിധി നടപ്പാക്കാന്‍ സാവകാശം ചോദിക്കാതെ നിയമവശവും ന്യായ വും നോക്കാതെ വിധിയുടെ മറവില്‍ ആചാരവ്യവസ്ഥയെ മുഴുവന്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു. ഇത് ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ ഹൃദയങ്ങളെ മുറിവേല്‍പ്പിച്ചു.
കാലങ്ങള്‍ക്കു മുമ്പേ നടപ്പാക്കേണ്ട ഒരു കോടതിവിധികളും ഇന്നേവരെ സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. ഓരോ ദിവസം കഴിയുന്തോറും ഹിന്ദുസമാജത്തെ നശിപ്പിക്കാനും അപമാനിക്കാനും സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നു. ക്ഷേത്രത്തിലെ തന്ത്രിയെ, പന്തളം കൊട്ടാരത്തെ, ഭക്തരെ എന്നുവേണ്ട സാധുക്കളായിട്ടുള്ള എല്ലാവരെയും അപമാനിക്കുന്ന ഭ്രാന്തമായ അവസ്ഥയിലാണ് മന്ത്രിമാരും സര്‍ക്കാരും.
ഗുരുസ്വാമിമാര്‍ അയ്യപ്പന്മാരെ കൂട്ടി മല കയറണം. ആചാര്യന്മാര്ക്കും പൂജാദികര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്കും ദക്ഷിണ നല്‍കണം. ദേവസ്വത്തില്‍ പണമടച്ച് രസീത് വാങ്ങരുത്.
കേസിനു പിന്നിലെ അജണ്ട ആര്‍ക്കും അറിയില്ല. ഈ വിഷയത്തില്‍ നമുക്ക് ഉറച്ച തീരുമാനം വേണം. അതിനാണ് ഈ ഗുരുസംഗമം. മതിലുകള്‍ ഭിന്നിപ്പിക്കാനാണ്. മഹാത്മാക്കള്‍ കറതീര്‍ന്നു നിര്‍മ്മിച്ച നവോത്ഥാനത്തെ ജാതിയുടെ അടിസ്ഥാനത്തില്‍ വിഭജിക്കുകയാണെന്നും സ്വാമി പറഞ്ഞു. പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് ശശികുമാര്‍ വര്‍മ്മ അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: